ലൂസിഫറിനെതിരെ ആരോപണങ്ങളുമായി കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം എന്നാണ് ഉന്നയിക്കുന്ന ആരോപണം. ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ് സംഘടന ഇത്തരം ഒരു വിമർശനം അറിയിച്ചത്.
‘മൃഗത്തിന്‍റെ നാമമോ നാമത്തിന്‍റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്. ഇവിടെയാണ് ജ്‌ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്‌ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ. അത് ഒരു മനുഷ്യന്‍റെ സംഖ്യയാണ്. ആ സംഖ്യ അറുനൂറ്റി അറുപത്തിയാറ്.
ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത്. അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും’ – ഇവരുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയിട്ടുള്ള ചിത്രം മികച്ച പ്രതികാരങ്ങൾ ആണ് നേടുന്നത്. എന്നാൽ ഇത്തരം ഒരു വിമർശനം ഉന്നയിച്ച കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്‍റ് ന്റെ ഫേസ്ബുക്ക് പോസ്റ്റ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതേ കുറിച്ച് പിന്നീട് ഒരു പ്രതികരണവും സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല .