ഉത്തര്‍പ്രദേശിലെ 14കാരി സുനൈന റാവത്തിനെക്കുറിച്ചുള്ള എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് ശ്രദ്ധേയമായിരുന്നു. സുനൈന റാവത്തിന്റെ കുടുംബം ദുരിതത്തില്‍ കഴിയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങള്‍ മൂലമാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി സുനൈനയെപ്പോലുള്ള ലക്ഷക്കണക്കിനാളുകളുടെ ജീവിതം മാറ്റുമെന്നും ദുരിതത്തില്‍ നിന്ന് കരകയറ്റുമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. മോദീജീ, ദയവായി ഇത് കാണൂ, താങ്കളുടെ നയങ്ങള്‍ എന്താണ് സുനൈനയോട് ചെയ്തത് എന്ന്. ന്യായ് പദ്ധതി അവളുടെ ധീരതയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ സമര്‍പ്പിക്കുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു.
യുപിയിലെ മോഹന്‍ലാല്‍ഗഞ്ച് സ്വദേശിയാണ് സുനൈന. യുപിയിലെ മോഹന്‍ലാല്‍ഗഞ്ച് സ്വദേശിയാണ് സുനൈന. ഡോക്ടറാകണമെന്നാണ് ഈ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം. നാട്ടിലുള്ളവർ അസുഖം കാരണം നിരവധി പേർ മരിക്കുന്നു. അവരെ സഹായിക്കണം, കുറച്ചു മാത്രം ഫീസ് മേടിക്കണം. അതിനാണ് ഡോക്ടറാകേണ്ടത്. അതിന് പ്രൈവറ്റ് സ്കൂളിൽ ഇംഗ്ളീഷ് പഠിക്കാൻ പോകണം. അച്ഛന്‍ സ്കൂൾ ഫീസ് അടച്ചില്ല.
രണ്ട് വർഷമായി അലഞ്ഞുതിരിയുന്ന പശുക്കൾ അച്ഛന്റെ കൃഷി മുഴുവൻ നശിപ്പിക്കുകയാണ്. അതിനാൽ വീട്ടിൽ ബുദ്ധിമുട്ടാണ്. പാചകവാതക ഗ്യാസ് പോലും നിറച്ചിട്ടില്ല. കാരണം, അച്ഛന്റെ കയ്യിൽ പണമില്ല. ദിവസവും സ്കൂൾ കഴിഞ്ഞാൽ കൃഷിയിടത്തിൽ പോയി അച്ഛനെ സഹായിക്കും. സ്വന്തമായി സ്ഥലമില്ല. പാട്ടത്തിനാണ് കൃഷി. പകുതി അതിന്റെ ഉടമക്ക് കൊടുക്കണം. എന്‍ഡിടിവി ചെയര്‍പേഴ്‌സണ്‍ പ്രണോയ് റോയിയാണ് സുനൈനയുമായി സംസാരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
This post was last modified on May 8, 2019 6:53 pm