X

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ ലീഗല്‍ ഓഫീസര്‍ അറസ്റ്റില്‍

തൂത്തുക്കുടി കോടതിയില്‍ കേസ് നടത്തേണ്ട സാഹചര്യമിരിക്കെ പാലക്കാട് കോടതിയില്‍ നടപടികള്‍ സ്വീകരിച്ചതാണ് പ്രകാശ് ജോസഫിനെതിരെയുള്ള കേസ്

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ കമ്പനിയുടെ ലീഗല്‍ ഓഫീസര്‍ അറസ്റ്റിലായി. പ്രകാശ് ജോസഫിന്റെ അറസ്റ്റ് ആണ് വിജിലന്‍സ് രേഖപ്പെടുത്തിയത്.

വിഎം രാധാകൃഷ്ണന്റെ സ്ഥാപനവുമായി മലബാര്‍ സിമന്റ്‌സിന് കരാറുണ്ടായിരുന്നു. കരാര്‍ അനുസരിച്ച് വി എം രാധാകൃഷ്ണന്റെ സ്ഥാപനം ബാങ്കില്‍ കെട്ടിവച്ച സെക്യൂരിറ്റി തുക പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലനിന്നിരുന്നു. കേസിന്റെ നിയമ നടപടികള്‍ തൂത്തുക്കുടിയിലെ കോടതിയിലാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ മലബാര്‍ സിമന്റ്‌സ് കേസ് നടത്തിപ്പിന് തയ്യാറെടുത്തത് പാലക്കാട് കോടതിയില്‍ നിന്നാണ്.

അന്ന് ലീഗല്‍ ഓഫീസറായിരുന്ന പ്രകാശ് ജോസഫിന് അതിനാല്‍ തന്നെ വിഷയത്തില്‍ വേണ്ടത്ര ഇടപെടാന്‍ സാധിച്ചില്ല. തൂത്തുക്കുടി കോടതിയില്‍ കേസ് നടത്തേണ്ട സാഹചര്യമിരിക്കെ പാലക്കാട് കോടതിയില്‍ നടപടികള്‍ സ്വീകരിച്ചതാണ് പ്രകാശ് ജോസഫിനെതിരെയുള്ള കേസ്. ഈ കേസില്‍ മലബാര്‍ സിമന്റ്‌സിന് വന്‍തോതില്‍ നഷ്ടമുണ്ടായി എന്ന പരാതിയിലാണ് വിജിലന്‍സ് പ്രതി ചേര്‍ത്തത്.