X

ജംഷഡ്പൂരില്‍ മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, തല വെട്ടി പ്ലാസ്റ്റിക് ചാക്കിലിട്ടു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിലാണ്, തല വെട്ടി ചാക്കിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി പ്ലാസ്റ്റിക് ചാക്കിലിട്ടു. കുട്ടിയെ മൂന്ന് പേര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊലയാളികളെന്ന് കരുതുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ കുട്ടിയുടെ അമ്മയുടെ കാമുകനാണ്. ഒരാള്‍ 2015ല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മയോടൊപ്പം പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടക്കുമ്പോളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം അമ്മ പൊലീസിനെ സമീപിച്ചു. കുട്ടിയെ എടുത്തുകൊണ്ട് ഒരാള്‍ നടന്നുപോകുന്നതിന്റെ വീഡിയോ സിസിടിവി കാമറ പകര്‍ത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ പുരുളിയ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് കുട്ടിയുമായി കാമുകനൊപ്പം പോന്നതാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച രാത്രി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിലാണ്, തല വെട്ടി ചാക്കിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും തല വെട്ടുകയും ചെയ്തതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

This post was last modified on August 1, 2019 10:59 am