വയനാട് സുൽത്താൻ ബത്തേരിയിൽ പ്രായ പുർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ കോൺഗ്രസ് നേതാവ് ബലാൽസംഗം ചെയ്തതായി പരാതി. വയനാട് മുൻ ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജ് ഒന്നരവർഷം ബലാൽസംഗം ചെയതെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയിൽ ജോർജിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒ എം ജോർജ് നിലവിൽ ഒളിവിലാണ്.
വീട്ടില്‍ ജോലിക്ക് നിന്ന പെണ്‍കുട്ടിയെ 15 വയസ്സുമുതൽ മുതൽ പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനവും നഗ്നചിത്രങ്ങളടക്കം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തലും തുടർന്നതോടെ ഒരാഴ്ച മുന്‍പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെയ്തിരുന്നു. ഇവർ പെൺകുട്ടി വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം കേട്ടപ്പോഴാണ് പീഡനവിവരം തങ്ങൾ പോലുമറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
ഇതോടെയാണ് സംഭവം വീട്ടുകാര്‍ പോലും അറിഞ്ഞത്. തുടർന്ന് വീട്ടുകാര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്വയം എഴുതി നല്‍കി. ഇതേത്തുടര്‍ന്നാണ് ബത്തേരി പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും ഇപ്പോള്‍ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണയിലാണ്.
അതിനിടെ പീഡനവിവരം പുറത്ത് പറയാതിരിക്കാൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഉമ്മർ പണം വാഗ്ദാനം ചെയ്തെന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. പോക്സോ കേസായതിനാൽ പരാതിയിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഒ എം ജോർജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയെന്ന് ബത്തേരി പോലീസ് അറിയിച്ചു.
This post was last modified on January 30, 2019 10:46 am