റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിലായിരുന്നു അടിമാലി ഇരുന്നൂറേക്കർ കുന്നത്ത് സുരേന്ദ്രൻ മരിച്ചു. ഒരു മാസം മുമ്പാണ് സുരേന്ദ്രൻ ആത്മഹത്യാ ശ്രമം നടത്തിയത്. തുടർന്ന് ചികിസല്‍സയിലായിരുന്ന അദ്ദേഹം ചെവ്വാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
ഒരേക്കർ കൃഷി ഭൂമി പണയപ്പെടുത്തി കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രൻ വായ്പ എടുത്തിരുന്നു. ഇതിന്റെ പേരിൽ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്‍റെ മനോവിഷമത്തിലാണ് സുരേന്ദ്രൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു ബന്ധുക്കളുടെ വാദം. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കർഷകനാണ് സുരേന്ദ്രൻ.
This post was last modified on February 26, 2019 9:27 am