X

കാസര്‍ക്കോട് ഇരട്ടക്കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

സിപിഎം അനുഭാവിയായ സജി കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ വ്യക്തികളിൽ ഒരാൾ കൂടിയാണ്.

കാസര്‍ക്കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ സഞ്ചരിച്ച വാഹനം സംഘടിപ്പിച്ച ഏച്ചിലടുക്കം സ്വദേശി സജി ജോർജിന്റെ പൊലീസ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇരട്ടകൊലപാതകത്തിൽ സിപിഎം പെരിയ ലോക്കല്‍ സെക്രട്ടറി പീതാംബരന് പിറകെ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. സിപിഎം അനുഭാവിയായ സജി കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ വ്യക്തികളിൽ ഒരാൾ കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കൊലയാളി സംഘത്തിന്റെ വാഹനം ഓടിച്ചിരുന്നത് ഇയാളാണെന്നാണ് വിവരം. സജിക്കും പീതാംബരനും പുറമെ അഞ്ച് പേര്‍ കൂടി നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.  പീതാംബരിന് വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന 5 അംഗ സംഘമാണ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ശരത്‍ലാലിനെയും കൃപേഷിനെയും ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം പറയുന്നു.

This post was last modified on February 21, 2019 6:41 am