X

കെ എസ് യു സമരത്തില്‍ മീന്‍കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ അത് അഭിമാനകരമാണ് എ വിജയരാഘവന് മുല്ലപ്പള്ളിയുടെ മറുപടി

സഹായിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കെഎസ്‌യുവിന്റെ സമരത്തില്‍ പങ്കെടുക്കാന്‍ എല്ലാവിഭാഗം ജനങ്ങളും എത്തുന്നുണ്ടെന്നും, അതില്‍ മീന്‍കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് അഭിമാനമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കടലോരജനതയെ അപമാനിച്ച ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവന പിന്‍വലിച്ച് ഉടനടി മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ഒപ്പമുള്ളത് ഇടത് മുന്നണിക്ക് അപമാനമാണോ എന്നും മുല്ലപ്പള്ളി. തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന് നടിച്ച് തൊഴിലാളി വര്‍ഗത്തിന്റെ ചോര കുടിച്ചാണ് സിപിഎം വളര്‍ന്നതെന്നും. ആ സിപിഎമ്മിന് എന്നുമുതലാണ് തീരദേശ വാസികള്‍ കൊള്ളരുതാത്തവരായതെന്നും മുല്ലപ്പള്ളി ചോദിച്ചു.

ഇടതുപക്ഷവും സിപിഎമ്മും വിജയരാഘവന്റെ നിലപാട് അംഗീകരിക്കുന്നുണ്ടോ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴും ഓഖി ആഞ്ഞിടച്ചപ്പോഴും ഓടിയെത്താന്‍ തീരദേശവാസികളെ ഉണ്ടായിരുന്നുള്ളു എന്ന കാര്യം സിപിഎം മറക്കരുത്. അന്ന് അവരുടെ സേവനത്തെ എല്ലാവരും പ്രകീര്‍ത്തിച്ചു. ഇപ്പോള്‍  അവരെ വേണ്ടാതായി. അവര്‍ക്കു നല്കിയ വാഗ്ദാനങ്ങളൊക്കെ സൗകര്യപൂര്‍വം മറന്നു. സഹായിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം ഉപദ്രവിക്കാതിരിക്കുകയെങ്കിലും വേണമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ വിജരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരേ വ്യാപകമായി നടത്തിയ ആക്ഷേപങ്ങള്‍ ആരും മറന്നിട്ടില്ല. അതില്‍ ഒരു ഖേദം പ്രകടിപ്പിക്കുക പോലും ചെയ്തില്ല. അധികാരം ഇടതുപക്ഷ നേതാക്കളെ മത്തുപിടിപ്പിച്ചിരിക്കുകയാണ്. അവരുടെ വാക്കിലും നോക്കിലും പ്രവൃത്തിയിലും ശരീരഭാഷയില്‍പോലും അധികാരത്തിന്റെ ഗര്‍വ് ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ സിപിഎമ്മുകാരും മത്സരിച്ച് അനുകരിക്കുകയാണെ് മുല്ലപ്പള്ളി പറഞ്ഞു.

കെ എസ് യു എന്തിനാണ് സമരം ചെയ്യുന്നതെന്ന് അവര്‍ക്ക്തന്നെ അറിയില്ല; യൂണിവേഴ്‌സിറ്റി കോളേജ് പ്രവര്‍ത്തിക്കരുതെന്നാണാഗ്രഹമെങ്കില്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി

This post was last modified on July 22, 2019 8:48 am