X

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊന്നു; കൊലയ്ക്കു പിന്നിൽ വ്യാജമദ്യ മാഫിയയെന്ന് പാർട്ടി

തെരെഞ്ഞെടുപ്പിന്റെ സ്‌ളിപ്പ് വിതരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്നും തലയ്‌ക്കടിച്ചുവീഴ്‌ത്തി കുത്തുകയായിരുന്നു.

കൊല്ലം പവിത്രേശ്വരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തലയ്ക്കടിച്ച് കൊന്നു. പവിത്രേശ്വരം സ്വദേശി ദേവദത്തനാണ് കൊല്ലപ്പെട്ടത്. വ്യാജമദ്യമാഫിയയാണ് കൊലയ്ക്കു പിന്നിലെന്ന് സിപിഎം ആരോപിച്ചു.

എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറിയാണ് ദേവദത്തൻ (56). പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്‍. തെരെഞ്ഞെടുപ്പിന്റെ സ്‌ളിപ്പ് വിതരണം നടക്കുന്നതിനിടെ ബൈക്കില്‍ നിന്നും തലയ്‌ക്കടിച്ചുവീഴ്‌ത്തി കുത്തുകയായിരുന്നു. ദേവദത്തനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സുനില്‍ എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ട് പറയുന്നു. ഇയാൾക്കു വേണ്ടി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. ഇയാൾ വ്യാജമാഫിയ സംഘത്തിൽ പെട്ടയാളാണെന്ന് പാർട്ടി ആരോപിക്കുന്നു. സിപിഎമ്മും വ്യാജമദ്യ മാഫിയയുടെ തമ്മിൽ സ്ഥലത്ത് സംഘർഷം നിലനിന്നിരുന്നു. ദേവദത്തന്റെ മൃതദേഹം ഇപ്പോള്‍ കൊട്ടാരക്കര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.