X

അപകടങ്ങള്‍ ഒഴിയാതെ ലുക്‌ല വിമാനത്താവളം;വീണ്ടും മരണം

എവറസ്റ്റ് കൊടുമുടിയുടെ സമീപത്തായി മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വിമാനത്താവളത്തിലെ റണ്‍വേ ചെറുതായതു കൊണ്ടാണ് ഏറ്റവും അപകടം പിടിച്ച വിമാനത്താവളമായി ലുക്‌ല കണക്കാക്കപ്പെടുന്നത്

നോപ്പാളിലെ ലുക്‌ല വിമാനത്താവളം ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളങ്ങളിലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. നിരന്തരമായ അപകടങ്ങള്‍ സംഭവിക്കുന്ന വിമാനത്താവളമാണ് ഇത്. ഇപ്പോള്‍ വീണ്ടും ഒരു അപകടം കൂടി ഉണ്ടായിരിക്കുകയാണ്. ഇത്തവണ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നാണ്.

ടേക്ക് ഓഫിനിടയിലാണ് അപകടം ഉണ്ടായത്. റണ്‍വേയില്‍ നിന്നു തെന്നി നീങ്ങിയ ചെറുവിമാനം അടുത്തു കിടന്നിരുന്ന ഹോലികോപ്ടറില്‍ ചെന്നിടിക്കുകയായിരുന്നു. റണ്‍വേയില്‍ നിന്നു 50 മീറ്റര്‍ അകലെയായിരുന്നു ഹെലികോപ്ടര്‍. സഹ പൈലറ്റും 2 പോലീസുകാരുമാണ് അപകടത്തില്‍ മരിച്ചത്. ഒരു സ്വാകാര്യ കമ്പനിയുടെ ചെറുവിമാനമാണ് ലുക്‌ലയിലുള്ള ടെന്‍സിങ് ഹിലരി വിമാനത്താവളത്തിലെ റണ്‍വേയില്‍ തെന്നി അപകടത്തില്‍ പെട്ടത്.

വിമാനത്താവളത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. വിമാനത്തിലെ ഏക ജീവനക്കാരി പരിക്കുകള്‍ ഏല്‍ക്കാരെ രക്ഷപ്പെട്ടു. വിമാനം ഓടിച്ച ക്യാപ്റ്റന്‍ ആര്‍.ബി റോക്കയ, ഹെലികോപ്ടറിലുണ്ടായ ക്യാപ്റ്റന്‍ ചേത് ഗുരുങ് എന്നിവര്‍ക്ക് സാരമായ പരുക്കേറ്റു. സഹപൈലറ്റ് എസ്. ധുങ്കണയും ഹെലികോപ്ടറിന്റെ അടുത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ റാം ബഹാദൂര്‍ ഖഡ്കയും സംഭവ സ്ഥത്തു വെച്ചു തന്നെ മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രുദ്ര ബഹാദൂര്‍ ശ്രേഷ്ഠ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

527 മീറ്റര്‍ മാത്രമാണ് ലുക് ല വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം. എവറസ്റ്റ് കൊടുമുടിയുടെ സമീപത്തായി മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ വിമാനത്താവളത്തിലെ റണ്‍വേ ചെറുതായതു കൊണ്ടാണ് ഏറ്റവും അപകടം പിടിച്ച വിമാനത്താവളമായി ലുക്‌ല കണക്കാക്കപ്പെടുന്നത്.

 

Read More :റഷ്യന്‍ ഇടപെടല്‍: മ്യുള്ളർ റിപ്പോർട്ട് വ്യാഴാഴ്ച്ച കോൺഗ്രസിന് മുൻപിൽ സമർപ്പിക്കും

Related Post
Leave a Comment