ഉജ്ജ്വല വിജയത്തിന് പിറകെ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുണ്ടായ അനിശ്ചിതത്വത്തിനും ഒടുവിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു ആദിമകാരമേറ്റു കൊണ്ടിരിക്കയാണ്, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി ആയി സ്റ്റാലിൻ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ മുതൽ ട്വിറ്ററിൽ രാഹുലിനെ ഉയർത്തി കാട്ടി വലിയ പ്രചാരണം ആണ് നടക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് ആശംസകൾ അർപ്പിക്കുന്നതോടൊപ്പം ധാരാളം പേര് തങ്ങളുടെ ആഗ്രഹം രാഹുൽ പ്രധാനമന്ത്രി ആകണം എന്നാണെന്നു ട്വീറ്റ് ചെയ്യുന്നുണ്ട്.ദി വീക്ക്, ഓപ്പൺ മാഗസിനുകളുടെ കവർ ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രാഹുൽ അപ്കമിംഗ് പ്രൈം മിനിസ്റ്റർ തന്നെ ആണെന്നാണ് മറ്റൊരു നിരീക്ഷണം. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും പ്രസ്തുത ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.
15 വർഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ മധ്യപ്രദേശിലെ വിജയശില്പി രാഹുൽ ആണെന്ന് ട്വിറ്റര് ഹാൻഡിലുകൾ അഭിപ്രായപ്പെടുന്നു.
പരിചയ സമ്പന്നതയിക്ക് മുൻതൂക്കം നൽകി രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടിനെയും മധ്യപ്രദേശിൽ കമൽനാഥിനെയുമാണ് പാർട്ടി മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. രാജസ്ഥാനിൽ അറുപത്തിയേഴുകാരനായ അശോക് ഗെലോട്ടിന് മുഖ്യമന്ത്രി കസേരയിൽ ഇത് മൂന്നാമൂഴമാണ്. ജയ്‌പ്പൂരിലെ ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളി നടക്കുന്ന ചടങ്ങിൽ ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും രാവിലെ പത്തിന് അധികാരമേൽക്കും.
എന്നാൽ, 15 വർഷത്തെ ബിജെപിയുടെ തേരോട്ടം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ മധ്യപ്രദേശിൽ ഉച്ചയ്ക്ക് ഒന്നേകാലിനാണ് കമൽ നാഥിന്റെ സത്യ പ്രതിജ്ഞ. ഭോപ്പാലിലെ ജാമ്പുരി മൈതാനത്താണ്ചടങ്ങുകൾ. ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗൽ വൈകിട്ട് 5 നു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഛത്തിസ്ഗഢിലെ പ്രമുഖ ഒബിസി നേതാവും പിസിസി അധ്യക്ഷനുമായ ബാഗൽ മധ്യപ്രദേശിലെ ദിഗ്‌വിജയ് സിങ് സർക്കാരിലും വിഭജനത്തിനു ശേഷം ഛത്തീസ്ഗഡിൽ ആദ്യമായി അധികാരത്തിൽ എത്തിയ അജിത് ജോഗി മന്ത്രി സഭയിലും അംഗമായിരുന്നു. റായ്പ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നിശ്ചയിച്ചിരിക്കന്നത്.
ബിഎസിപി നേതാവ് മായാവതി, സമാജ് വാജി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു തുടങ്ങി പ്രതിപക്ഷ കക്ഷി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കും. എന്നാൽ മമതാ ബാനർജി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ടുകള്‍.
2019ലേക്കുള്ള രാഹുല്‍ ബ്രാന്‍ഡിന്റെ ഉദ്ഘാടനമാണ് നമ്മള്‍ കണ്ടത്
നിങ്ങളിനിയും മോദിക്കൊപ്പം ചേര്‍ന്ന് അയാളെ പപ്പുമോന്‍ എന്നു വിളിച്ചോളൂ