വിജയ് സേതുപതിയുടെ ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ച് താരം മരുന്ന് വാങ്ങാന്‍ പണം നൽകി സഹായിച്ച വയോധിക കുഴഞ്ഞ് വീണുമരിച്ചു. ലൊക്കേഷനില്‍ വച്ച് തന്നെയായിരുന്നു കാവാലം അച്ചാമ്മയെന്ന വയോധിക കുഴഞ്ഞു വീണ് മരിച്ചത്. വിജയ് സേതുപതി പണം നൽകുന്ന വയോധികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നതിനിടെ മരണത്തിനു കീഴടങ്ങിയത്.
ആലപ്പുഴയിൽ ചിത്രീകരണം നടക്കുന്ന ‘മാമനിതന്‍’ സിനിമയുടെ സെറ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ മാനസിക പ്രശ്നങ്ങളുള്ള അച്ചാമ കുട്ടനാട്ടിലെ മിക്കസെറ്റുകളിലും പതിവ് സന്ദര്‍ശകയായിരുന്നു. ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തില്‍ അഭിനയിച്ചിട്ടുണ് ഇവർ.
‘മാമനിതന്‍’ സെറ്റിൽ അരാധകർക്കിയിലുണ്ടായിരുന്ന വൃദ്ധയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേക്ക് ചെല്ലുകയും സേതുപതിയോട് മരുന്ന് വാങ്ങാന്‍ പൈസ ഇല്ല മോനെ’ എന്ന് അച്ചാമ്മ പറയുകയും ചെയ്യുന്ന വീഡിയോ ഇന്ന് രാവിലെ മുതലാണ് സാമൂരികമാധ്യമങ്ങളിൽ വൈറലായത്. ആവശ്യം കേട്ടതും വിജയ് സേതുപതി അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ തുക മുഴുവന്‍ വൃദ്ധയ്ക്ക് നല്‍കുകയായിരുന്നു.