X
    Categories: കായികം

ഫ്രണ്ട് ഫൂട്ട് നോബോള്‍ വിധിക്കുന്നതില്‍ പുതിയ മാറ്റവുമായി ഐസിസി

നോബോള്‍ വിളിക്കുന്നതില്‍ ഫീല്‍ഡ് അമ്പയറുടെ ഭാഗത്ത് നിന്നും പിഴവുണ്ടാവുന്ന പശ്ചാത്തലത്തിലാണ് ഐസിസി മാറ്റത്തിനൊരുങ്ങുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഐസിസി. അടുത്ത ആറ് മാസത്തിന് ഇടയില്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ മാറ്റം നിലവില്‍ വരുമെന്നാണ് റിപോര്‍ട്ടുകള്‍. ബൗളര്‍മാര്‍ പന്തെറിയുമ്പോള്‍ ഫ്രണ്ട് ഫൂട്ട് നോബോള്‍ വിധിക്കുന്നതിലാണ് പുതിയ മാറ്റം കൊണ്ടു വരുന്നത്. ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാനുള്ള അധികാരം ടിവി അമ്പയര്‍ക്ക് നല്‍കാനാണ് ഐസിസി ആലോചിക്കുന്നത്. നിലവില്‍ ഫീല്‍ഡ് അമ്പയറാണ് നോബോള്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ സംശയം തീര്‍ക്കുന്നതിനാണ്
തേര്‍ഡ് അമ്പയറുടെ സഹായം തേടുന്നത്. എന്നാല്‍,നോബോള്‍ വിളിക്കുന്നതില്‍ ഫീല്‍ഡ് അമ്പയറുടെ ഭാഗത്ത് നിന്നും പിഴവുണ്ടാവുന്ന പശ്ചാത്തലത്തിലാണ് ഐസിസി മാറ്റത്തിനൊരുങ്ങുന്നത്.

അടുത്ത ആറ് മാസത്തിന് ഇടയില്‍ ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കും. ടിവി അമ്പയര്‍ നോബോള്‍ വിളിക്കുന്ന സമ്പ്രദായം വിജയിക്കുകയാണ് എങ്കില്‍ ക്രിക്കറ്റിലേക്ക് ഐസിസി അത് സ്വീകരിക്കും. ഫ്രണ്ട് ഫൂട്ട് എങ്ങനെയാണ് ലാന്‍ഡ് ചെയ്തത് എന്നതിന്റെ വീഡിയോ തേര്‍ഡ് അമ്പയര്‍ക്ക് മുന്‍പിലെത്തും. നോബോളാണ് എങ്കില്‍ അത് തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കും. 2016ലെ ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടെസ്റ്റിന് ഇടയില്‍ ഇത് പരീക്ഷിച്ചിരുന്നു. 2018ല്‍ 84,000ളം ഡെലിവറികളാണ് രാജ്യാന്തര പുരുഷ ക്രിക്കറ്റിലുണ്ടായത്.