X
    Categories: കായികം

എമിലിയാനോ സലയ്ക്കായുള്ള തിരച്ചില്‍; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദ്ദേഹം കണ്ടെത്തി

വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

വിമാനാപകടത്തില്‍ കാണാതായ അര്‍ജന്റീനിയന്‍ ഫുട്‌ബോളര്‍ എമിലിയാനോ സലയ്ക്കും പൈലറ്റ് ഡേവിഡ് ഇബോട്ട്സണുമായുള്ള അന്വേഷണത്തിനൊടുവില്‍
വിമാന അവശിഷ്ടങ്ങളില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി റിപോര്‍ട്ട്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എയര്‍ ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച്(എഎഐബി) നേരത്തെ അറിയിച്ചിരുന്നു.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ തട്ടകമായ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്ര മധ്യേയായിരുന്നു അപകടം സംഭവിച്ചത്. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ-46 മാലിബു’ ചെറുവിമാനമാണ് കാണാതായത്. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ താരത്തിനെയും പൈലറ്റിനെയും കണ്ടെത്താന്‍ വ്യാപക തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആദ്യം തെരച്ചില്‍ അവസാനിപ്പിച്ച് രക്ഷാസംഘങ്ങള്‍ മടങ്ങിയെങ്കിലും സലായുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരം വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.