X
    Categories: കായികം

‘ഈ രീതി ശരിയല്ല’; ബാലന്‍ ദി ഓര്‍ പുരസ്‌കാരത്തില്‍ വിവേചനം കാണിക്കുന്നുവെന്ന് ലിവര്‍പൂള്‍ താരം

2018-19 ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന് വേണ്ടി ജയിച്ച താരമാണ് മനേ

ആഫ്രിക്കന്‍ താരങ്ങളെ ബാലന്‍ ദി ഓര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി ലിവര്‍പൂള്‍ താരം സാദിയോ മനേ രംഗത്ത്. യൂറോപ്യന്‍, സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കളിക്കാരെ പരിഗണിക്കുന്ന പോലെ ആഫ്രിക്കന്‍ താരങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് താരം തുറന്നടിച്ചത്. 2018-19 ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന് വേണ്ടി ജയിച്ച താരമാണ് മനേ. എന്നാല്‍ താന്‍ നേടിയ ജയങ്ങളൊന്നും, ബാലന്‍ ദി ഓര്‍ 2019 സ്റ്റാന്‍ഡിങ്ങില്‍ ഘടകമായില്ലെന്നാണ് മനേ പറയുന്നത്. കോപ്പ അമേരിക്ക, യൂറോ കിരീടങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അഫ്കോണിന് ലഭിക്കില്ല. അതേ പരിഗണന ലഭിക്കുന്നില്ല എന്നത് ശരിയല്ല. അത് നാണക്കേടാണ്. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ് ഈ രീതി അവസാനിപ്പിക്കണം, മാനേ പറയുന്നു.

ലിവര്‍പൂളിന്റെ തന്നെ മുഹമ്മദ് സല, വാന്‍ ഡിജിക്, ആലിസണ്‍ ബെക്കര്‍ എന്നിവരും മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം 2019 ബാലന്‍ ദി ഓര്‍ പോരില്‍ മുന്‍പിലുണ്ട്. വാന്‍ ഡിജിക് യുവേഫ നേഷന്‍സ് ലീഗില്‍ നെതര്‍ലാന്‍ഡ്സിനെ റണ്ണേഴ്സപ്പാക്കിയപ്പോള്‍, ആലിസണ്‍ കോപ്പ അമേരിക്കയും, ക്രിസ്റ്റ്യാനോ യുവേഫ നേഷന്‍സ് ലീഗും ജയിച്ച് നില്‍ക്കുകയാണ്.