X

ഒമ്പത് വയസുകാരനെ എട്ടാം ക്ലാസുകാരന്‍ കൊന്നുതിന്നു

പിടിയിലായ കുട്ടിയുടെ അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് കൊന്നുതിന്നത്

പഞ്ചാബിലെ ലുധിയാനയില്‍ ഒമ്പത് വയസുകാരനെ എട്ടാം ക്ലാസുകാരന്‍ കൊന്നുതിന്നു. ദുഗ്രി സ്വദേശിയും പതിനാറുകാരനുമായ നരഭോജിയെ പോലീസ് അറസ്റ്റ് ചെയ്തു.

പിടിയിലായ കുട്ടിയുടെ അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് കൊന്നുതിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും ബാലന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കൗമാരക്കാരന്‍ അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളില്‍ ദീപുവും കൗമാരക്കാരനും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചതോടെ നടത്തിയ ചോദ്യം ചെയ്യലില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ദീപുവിനെ പട്ടംപറത്താനായി കൗമാരക്കാരന്‍ വിളിച്ചുകൊണ്ട് പോയത്. ഈ സമയത്ത് ഇവരുടെ മാതാപിതാക്കള്‍ ജോലിക്കായി പുറത്ത് പോയിരിക്കുകയായിരുന്നു. ദീപുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആറ് ഭാഗങ്ങളായി മുറിച്ചെന്ന് പ്രതി വെളിപ്പെടുത്തി.

തുടര്‍ന്ന് കുട്ടിയുടെ മാംസം ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്തു. ബാക്കിയുള്ള ശരീര ഭാഗങ്ങളാണ് കവറിലാക്കി ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചത്. കുട്ടിയുടെ ഹൃദയം പറിച്ചെടുത്ത് താന്‍ പഠിക്കുന്ന സ്‌കൂള്‍ പരിസരത്തേക്ക് വലിച്ചെറിഞ്ഞതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്റെ സ്‌കൂളിനോടുള്ള വെറുപ്പ് മൂലമാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു വിശദീകരണം.

പോലീസ് നടത്തിയ തെരച്ചിലില്‍ സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിന് അടിയില്‍ നിന്നും കൊല്ലപ്പെട്ട ദീപുവിന്റെ ഹൃദയം കണ്ടെത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം മുറിക്കാന്‍ ഉപയോഗിച്ച ആയുധം വീട്ടിലെ ബാത്ത്‌റൂമില്‍ നിന്നും കണ്ടെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള കുട്ടിയെ മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പച്ചയിറച്ചി കഴിക്കാനുള്ള ആഗ്രഹം മൂലം സ്വന്തം വിരല്‍ തന്നെ പലപ്പോഴും കടിച്ചു തിന്നാന്‍ നോക്കിയിട്ടുണ്ടെന്ന് കുട്ടി പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. സംഭവത്തിന് ശേഷം കുട്ടി സ്വാഭാവികമായി തന്നെയാണ് പെരുമാറിയതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

This post was last modified on January 21, 2017 12:12 pm