ഇന്റർ നാഷണൽ ചാമ്പ്യൻസ് ഫുട്ബോൾ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4 -1 നു നിലം പരിശാക്കിയ ലിവർപൂളിന്റെ പ്രകടനത്തിൽ കളം നിറഞ്ഞു കളിച്ചത് സ്വിസ് താരം ഷര്‍ദന്‍ . ഈ സീസണില്‍ സ്റ്റോക്ക്‌സിറ്റിയില്‍ നിന്ന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ താരമാണ് ഷാക്കിരി. പകരക്കാരനായി രണ്ടാം പകുതിയിൽ ഇറങ്ങിയ ഷാക്കിരി 82ാം മിനുട്ടിൽ ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോൾ ആരാധകരുടെ കണ്ണും, മനസ്സും കവർന്നു. നാലാമെത്തെ ഗോളായിരുന്നു അത്. പെനാൽറ്റി ബോക്സിന്റെ ഇടതു മൂലയിൽ നിന്നും യുറീച്ചിന്റെ പാസ് വായുവിൽ ഉയർന്നു ചാടിയ ഷാക്കിരി തകർപ്പൻ ഷോട്ടിലൂടെ മാഞ്ചസ്റ്റർ ഗോളിയെ കാഴ്ചക്കാരനാക്കി കൊണ്ട് വലയ്ക്കുള്ളിലാക്കുകയായിരുന്നു.
അതേസമയം ഷാക്കിരിയുടെ സാന്നിധ്യം ലിവര്‍പൂളില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്നും ടീം ഘടനയില്‍ ഏത് പൊസിഷനിലും ഷാക്കിരിക്ക് കളിക്കാനാകുമെന്നും ലിവര്‍പൂള്‍ കോച്ച്, ക്ലോപ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ശരിവെക്കുന്നതായിരുന്നു കളത്തില്‍ ഷാക്കിരിയുടെ പ്രകടനം. പകരക്കാരനായി രണ്ടാം പകുതിയിലായിരുന്നു ഷാക്കിരി കളത്തിലെത്തിയത്. സ്റ്ററിഡ്ജ് നേടിയ ഗോളിന് വഴിയൊരുക്കിയതും ഷാക്കിരിയായിരുന്നു. സാദിയോ മാനെ(28ാം മിനുറ്റ്) ഡാനിയേല്‍ സ്റ്ററിഡ്ജ്(66) ഷെയി ഓജോ(74 പെനല്‍റ്റി) എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ഇറങ്ങിയെങ്കിലും സൂപ്പര്‍താരം സലാഹിന് ഗോള്‍ നേടാനായില്ല.