X

തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ എട്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ഛത്തീസ്ഗഢ്, തെലങ്കാന അതിര്‍ത്തിയില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടുന്നു. പ്രാദേശിക മാവോയിസ്റ്റ് കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളിലേയും പൊലീസ് സംയുക്തമായാണ് ആക്രമണം നടത്തിയത്. ഖമ്മം മേഖലയില്‍ മാവോയിസ്റ്റ് നേതാവായ ഹരി കിഷന്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ആക്രമണം നടത്തിയത്.

മാവോയിസ്റ്റ് വിരുദ്ധ ആക്രമണങ്ങള്‍ക്കായി രൂപീകരിച്ച ഗ്രേഹൗണ്ട്‌സാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഛത്തീസ്ഗഢ് ഹെലിക്കോപ്റ്ററുകളേയും ആക്രമണത്തിന് അയച്ചു.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും എകെ-47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

This post was last modified on December 27, 2016 3:49 pm