അഴിമുഖം പ്രതിനിധി
ദളിത് പെൺകുട്ടിയോടൊപ്പം ഒളിച്ചോടാൻ ശ്രമിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ കൌമാരക്കാരന് ബജ്രംഗ് ദളിന്റെ മര്‍ദ്ദനം. പ്രവർത്തകർ 15കാരനെ ബോധം മറയുന്നതുവരെ മർദ്ദിച്ചു. റെയ്സൻ ജില്ലയിലെ സലാമത്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
എന്നാല്‍ പോലീസിന്റെ സാന്നിധ്യത്തിൽ ആണ് ഇത് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അതിനു ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വിവരം നല്‍കിയിട്ടുണ്ട്. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, പൊലീസ് കൗമാരക്കാരനെതിരെ ദളിതര്‍ക്കെതിരെയുള്ള പീഡന നിരോധന വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ ആരോപണം കൗമാരക്കാരൻ നിഷേധിച്ചു. ബസ്സ്റ്റോപ്പിൽ പെൺകുട്ടിയുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ താൻ അക്രമിക്കപ്പെടുകയായിരുന്നു എന്ന് അയാള്‍ പറയുന്നു.
This post was last modified on December 27, 2016 4:31 pm