X

മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്ത് സരിതയുടേത് ; ബാലകൃഷ്ണ പിള്ള

അഴിമുഖം പ്രതിനിധി

മാധ്യമങ്ങളിലൂടെ പുറത്തുവന്ന സരിതയുടെ കത്ത് യഥാര്‍ത്ഥമെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. സോളാര്‍ കമ്മിഷനു മുന്നിലാണ് പിള്ള ഇക്കാര്യം പറഞ്ഞത്. താന്‍ വായിച്ച സരിതയുടെ കത്തു തന്നെയാണ് മാധ്യമങ്ങളില്‍ വന്നതും. സരതിയുടെതായി പുറത്തുവന്ന കത്തുകളെല്ലാം ഒന്നു തന്നെയാണ്. താന്‍ വായിച്ചതും മാധ്യമങ്ങളില്‍ വന്നതും സരിത മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിച്ചതുമെല്ലാം ഒരേ കത്തുതന്നെയാണെന്നും പിള്ള പറഞ്ഞു.

ശ്രീധരന്‍ നായര്‍ സരിതയുമൊത്ത് മുഖ്യമന്ത്രിയെ കാണാന്‍ പോയതും കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും പിള്ള പറഞ്ഞു. സരിതയുട പക്കല്‍ നിന്നും തോമസ് കുരുവിള 25 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ് കുരുവിളയെന്ന് മനസ്സിലാക്കിയത് മാധ്യമങ്ങളില്‍ നിന്ന്. എറണാകുളത്തെ ഒരു എംഎല്‍എ യും സരിതയുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. പലരും സരിതയെ ശാരീരികമായും മാനസികമായും പീഢിപ്പിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണ പിള്ള സോളാര്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തി.

This post was last modified on December 27, 2016 2:58 pm