അഴിമുഖം പ്രതിനിധി
പ്രസിദ്ധ പാക് ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ ആസ്വദിക്കാന്‍ താനുമുണ്ടാവുമെന്ന് ബി.ജെ.പി വക്താവ് വി.വി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗുലാം അലിയുടെ പരിപാടി പ്രഖ്യാപിച്ചതിനു പിന്നാലെ അതു നടത്താന്‍ അനുവദിക്കില്ല എന്നായിരുന്നു ശിവസേനയുടെ നിലപാട്. ഗുലാംഅലി സംഗീതപരിപാടി മുംബൈയില്‍ നടത്തുന്നതിനെതിരെയും ശിവസേന പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പുറമെയാണ് താന്‍ പരിപാടി ആസ്വദിക്കാന്‍ പോകുമെന്ന് വി.വി രാജേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ മാസം 15നാണ് തിരുവനന്തപുരത്ത് ഗുലാംഅലിയുടെ പരിപാടി നടക്കുക. ഗുലാംഅലിയുടെ പരിപാടി തടസപ്പെടുത്തുന്നതിനെതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും നിലപാട് പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജനുവരി 15ന് ഗുലാം അലി എത്തുന്നു.അനന്തപുരിയുടെ മണ്ണിൽ വിശ്വ പ്രശസ്ത ഗസ്സൽ ഗായകന്റെ ശബ്ദത്തിന് കാതോർക്കാൻ ഞാനും പോകുന്നു. മതങ്ങളുടെയും, രാഷ്ട്രങ്ങളുടെയും, രാഷ്ട്രീയത്തിന്റെയും അതിർ വരമ്പുകളെ നിസ്സാരമാക്കി, സംഘർഷഭരിതമായ വർത്തമാനകാല ലോകത്തിൽ, സംഗീതത്തിന്റെ മാസ്മരിക വിപ്ലവം നിറഞ്ഞു തുളുമ്പുമ്പോൾ ഞാനുമുണ്ടാകും നിങ്ങളോടൊപ്പം.
This post was last modified on December 27, 2016 3:36 pm