X

നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിംഗിനും തയ്യാറെന്ന് നടന്‍ ദിലീപ്

ഗൂഢാലോചനക്കാരുടെ ലക്ഷ്യം തന്നെ സിനിമാരംഗത്ത് നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കുകയാണെന്നും ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

നടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നടന്‍ ദിലീപ്. ഗൂഢാലോചനക്കാരുടെ ലക്ഷ്യം തന്നെ സിനിമാരംഗത്ത് നിന്നും എന്നന്നേക്കുമായി ഇല്ലാതാക്കുകയാണെന്നും ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് മാധ്യമങ്ങള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഈ കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു. ഇപ്പോള്‍ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപുരങ്ങളിലാണെന്നും ദിലീപ് ആരോപിക്കുന്നു.

ഇവരുടെയെല്ലാം ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായി എന്നില്‍ നിന്നും അകറ്റുക, എന്റെ ആരാധകരെ ഇല്ലായ്മ ചെയ്യുക, അതിലൂടെ എന്റെ ചിത്രം രാമലീലയെയും തുടര്‍ന്നുള്ള സിനിമകളെയും പരാജയപ്പെടുത്തുക, എന്നെ സിനിമ രംഗത്ത് നിന്നുതന്നെ ഇല്ലായ്മ ചെയ്യുക. ഒരു കേസിലും പങ്കില്ലെന്ന് ആവര്‍ത്തിക്കുന്ന ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ പിന്തുണച്ച് സംസാരിച്ച സലിംകുമാറിനും അജു വര്‍ഗ്ഗീസിനും നന്ദി പറഞ്ഞുകൊണ്ടാണ്.

സിലിംകുമാര്‍ പറഞ്ഞതുപോലെ ബ്രെയിന്‍ മാപ്പിംഗിനോ നാര്‍ക്കോ അനാലിസ്റ്റ് ടെസ്‌റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ താന്‍ തയ്യാറാണെന്നും ദിലീപ് പറയുന്നു. അത് മറ്റാരെയും കുറ്റക്കാരാക്കാനല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാനാണെന്നും തന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും മാധ്യമങ്ങളോടും പൊതുജനങ്ങളോടുമായി ദിലീപ് പറയുന്നു.

This post was last modified on July 12, 2017 5:20 pm