കങ്കണ റണൗട്ടിന്റെ സഹോദരി രംഗോളി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താപ്സി പന്നു. സ്വജനപക്ഷപാതമുള്ള തപ്‍സിയെപ്പോലുള്ള ഹിന്ദി സിനിമാക്കാര്‍ കങ്കണയെ മാനിക്കുന്നില്ലെന്നും കങ്കണയുടെ ‘കോപ്പിയാണ്’ തപ്‍സിയെന്നു പറഞ്ഞായിരുന്നു രംഗോളി വിമര്‍ശിച്ചത്.
‘സ്വജനപക്ഷപാതം പറഞ്ഞ് കങ്കണ എന്നെ വിമര്‍ശിക്കുന്നത് എങ്ങനെയാണ്. ഞാൻ ഒരുപാട് കഷ്‍ടപ്പെട്ടുതന്നെയാണ് ഇവിടെ എത്തിനില്‍ക്കുന്നത്. രംഗോളിയോടും കങ്കണയോടും തര്‍ക്കിക്കാൻ ഞാനില്ല. കങ്കണയുടെ കോപ്പിയാണ് ഞാനെന്നാണ് പറയുന്നത്. ചുരുണ്ടമുടി വളര്‍ത്തി അനുകരിക്കുന്നുവെന്നാണ് പറയുന്നത്. ചുരുളൻ മുടിക്ക് പകര്‍പ്പവകാശമുണ്ടോ. എനിക്കറിയില്ല. ഞാൻ ജനിച്ചത് ഇങ്ങനെയാണ്. സിനിമയിലെ എന്റെ സുഹൃത്തുക്കള്‍ അവര്‍ക്ക് മറുപടിയുമായി വന്നതാണ്. പലരെയും ഞാൻ എതിര്‍ക്കുകയായിരുന്നു. ഞാൻ കാരണം കങ്കണയ്‍ക്കും രംഗോലിക്കും മൈലേജ് ലഭിക്കേണ്ട എന്നതുകൊണ്ടാണ് അത്’- താപ്‍സി പറയുന്നു.
സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത്തരം വിഷയങ്ങളില്‍ സമയം ചെലവിടാനില്ലെന്നും രംഗോളിയുടെ പരാമര്‍ശനത്തിന് മറുപടിയായി ഒരു ചടങ്ങില്‍ തപ്‍സി നേരത്തെ പറഞ്ഞിരുന്നു.