ജല്ലിക്കട്ട് ബില്‍ തമിഴ്നാട് നിയമസഭ പാസാക്കിയേക്കുമെന്ന് സൂചന. അതേസമയം സുപ്രീംകോടതിയുടെ ജല്ലിക്കട്ട് നിരോധനം മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ തൃപ്തരാകാതെ ശക്തമായ പ്രക്ഷോഭവുമായി സമരക്കാര്‍. ചെന്നൈ മറീന ബീച്ചില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി വലിയ സംഘര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊലീസിന് നേരെ പലയിടങ്ങളിലും കല്ലേറുണ്ടാവുകയും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
സമരം നടക്കുന്ന തമിഴ്നാട്ടിലെ മറ്റു പ്രദേശങ്ങളിലും ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ രാവിലെ തന്നെ പൊലീസ് നടപടി തുടങ്ങി. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ സമരക്കാര്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് പലവട്ടം ചര്‍ച്ചകള്‍ നടന്നു. കോയമ്പത്തൂരിലെ സമരക്കാരെ പൊലീസ് ഇപ്പോള്‍ ബലം പ്രയോഗിച്ചു നീക്കി. മധുരയില്‍ ചെറുത്തുനിൽപ്പ് തുടരുകയാണ്.
This post was last modified on January 23, 2017 12:12 pm
Leave a Comment