X

ഭൂമിയിലെ ജീവിതം മടുത്തോ? എങ്കില്‍ ചൊവ്വയെ കുറിച്ച് ചിന്തിച്ച് തുടങ്ങാം

ഹാരിസണ്‍ സ്മിത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഭൂമിയിലെ ഈ സാധാരണ ജീവിതം നിങ്ങള്‍ക്ക് മടുത്തുവോ? ദൈനംദിന ജോലികളും ഹോംവര്‍ക്കും ബോറടിപ്പിക്കുന്നുണ്ടോ? എങ്കില്‍ നമുക്ക് ഒരു യാത്ര പോയാലോ? ഭൂമിയില്‍ അല്ല, ചൊവ്വയിലേക്ക്. ഭൂമിയില്‍നിന്ന്‍ ഏറെ ദൂരെ.. മറ്റൊരു ലോകത്തേക്ക്.

ഒരു റോക്കറ്റില്‍ യാത്ര തിരിച്ചാല്‍ തന്നെ ആറുമുതല്‍ എട്ടു മാസം വരെ എടുക്കും അവിടെയെത്താന്‍. അതും ചൊവ്വയും ഭൂമിയും നേര്‍ രേഖയില്‍ ആണെങ്കില്‍ മാത്രം. നിങ്ങള്‍ക്ക് ഈ ദീര്‍ഘമായ കാത്തിരിപ്പും യാത്രയും സഹിക്കാന്‍ സാധിക്കുമെങ്കില്‍, ഈ ചുവന്ന ഗ്രഹത്തില്‍ കാലുകുത്താന്‍ പോകുന്ന ആദ്യ ആളുകളില്‍ ഒരാള്‍ ആകാനുള്ള സുവര്‍ണാവസരം ആണ് കൈവരുന്നത്.

2030 ഓടെ ഭൂമിയില്‍ നിന്ന് കുറച്ചു മനുഷ്യരെ ചൊവ്വയിലേക്ക് എത്തിക്കാനുള്ള ശ്രമത്തില്‍ആണ് നാസ. ഇതിലൂടെ ആ ഗ്രഹത്തില്‍ മുന്‍പെങ്ങാന്‍  ജീവന്‍ ഉണ്ടായിരുന്നോ അതോ ഇപ്പോഴും ജീവന്‍ ഉണ്ടോ എന്നത് തീര്ച്ചയാക്കുക എന്നതാണ് ലക്‌ഷ്യം.

കിഡ്സ്‌ പോസ്റ്റ്‌ (KidsPost) വായിക്കുന്ന കുട്ടികള്‍  ആയിരിക്കും ചൊവ്വാപര്യടനത്തിനു ഞങ്ങള്‍ പരിഗണിക്കുന്നവര്‍ എന്ന്  നാസയിലെ മുതിര്‍ന്ന ശാസ്ത്രജരില്‍ ഒരാളായ എലന്‍ സ്ടോഫാന്‍ പറഞ്ഞു.

ഈ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ടുമാരില്‍ ഒരാളായ അമ്പത്തഞ്ച് വയസ്സുള്ള സ്ടോഫന്‍ ഈ പദ്ധതിയെക്കുറിച്ച് വാഷിംഗ്ടണില്‍ വച്ച്ഏപ്രില്‍ 17ന് നടക്കുന്ന   യുഎസ്‌എ സയന്‍സ് ആന്‍ഡ്‌ എഞ്ചിനീയറിംഗ് ഫെസ്റ്റിവലില്‍ ചര്‍ച്ച ചെയ്യും.

നാസയുടെ തലവനും മുന്‍ ബഹിരാകാശസഞ്ചാരിയുമായ ചാള്‍സ് ബോള്‍ഡന് ഏജന്‍സിയുടെ എല്ലാ ശാസ്ത്രീയ പ്രോജക്ടുകളെ കുറിച്ചും ഉപദേശം നല്‍കുന്നത് ഇവരാണ്. അവര്‍ ചിലപ്പോള്‍ വാഷിംഗ്ടണിലെ ഓഫീസില്‍ ഒരു കൂട്ടം ശാസ്ത്ര ഗവേഷകര്‍ക്കൊപ്പം ഇന്റര്‍നാഷണല്‍ സ്പേസ് സ്റേഷനില്‍ നടത്തേണ്ട ചില പരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായി നിങ്ങള്ക്ക് കാണാം. ഒരു സ്പേസ് യാത്രയില്‍ മനുഷ്യരുടെ ആരോഗ്യത്തിന് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങള്‍ എന്തെന്ന് പഠിക്കുകയാകും ചിലപ്പോള്‍ അവര്‍.  അല്ലെങ്കില്‍ സൌരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തെ കുറിച്ചുള്ള പഠനം തുടങ്ങാനുള്ള ആലോചനകളില്‍ ആയിരിക്കും.

അല്ലെങ്കില്‍ അവര്‍ അവരുടെ സ്വപ്ന പദ്ധതി നടപ്പിലാക്കാനുള്ള പണികളില്‍ ആയിരിക്കാം, ചൊവ്വയിലെക്കൊരു യാത്ര!!

“പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക  എന്നത് നമ്മുടെയൊക്കെ സ്വഭാവത്തിന്റെ  ഭാഗമാണ്. പക്ഷെ എനിക്കതിലെ ശാസ്ത്രത്തെ കുറിച്ചറിയാന്‍ ആണ് താത്പര്യം.” സ്ടോഫന്‍ പറഞ്ഞു.

അവള്‍ക്കു നാലുവയസുള്ളപ്പോള്‍ ആണ് നാസയിലെ ശാസ്ത്രജ്ഞനായ അച്ഛനുമൊത്ത് ആദ്യ റോക്കറ്റ് വിക്ഷേപണം അവര്‍ കണ്ടത്. ലോഞ്ച് പാഡില്‍ നിന്ന് റോക്കറ്റ് മുകളിലേക്ക് ഉയരുന്നത് അവര്‍ നെഞ്ചിടിപ്പോടെ നോക്കിനിന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷെ  ആ നിമിഷം അവര്‍ ഈ ജോലിയുമായി പ്രണയത്തിലായി.  അവര്‍ ഗ്രഹങ്ങളുടെ ഭൂമിശാസ്ത്രം ആണ് പഠനത്തിനു തിരഞ്ഞെടുത്തത്. മറ്റു ഗ്രഹങ്ങളില്‍ നിന്നുള്ള പാറകള്‍ ശേഖരിച്ചു ഓരോ കാലത്തും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കുകയാണ് അവര്‍ ചെയ്തത്. പിന്നീട് അവള്‍ നാസയില്‍ ഒരു  ഗവേഷകയുടെ കുപ്പായമണിഞ്ഞു.

2030ല്‍ നടക്കേണ്ട ചൊവ്വയാത്രക്ക് വേണ്ട മുന്നൊരുക്കങ്ങളില്‍ യാതൊരു പിഴവും വരുത്താത്ത വിധം നാസയെ കേന്ദ്രീകരിച്ച് നിര്‍ത്തുന്നതില്‍ സ്ടോഫനുള്ള മികവിന്റെ പ്രതിഫലമായി 2013ല്‍ അവര്‍ക്ക് ചീഫ് സയന്‍റിസ്റ്റ് പദവി ലഭിച്ചു. നാസയുടെ രണ്ട് പേടകങ്ങള്‍ ഇപ്പോഴേ ആ ഗ്രഹത്തെ ചുറ്റുന്നുണ്ട്. ക്യൂരിയോസിറ്റിയും ഓപ്പര്‍ച്ചുണിറ്റിയും. മൂന്നാമത്തേതാകട്ടെ 2022 ആകുമ്പോഴേക്കുമുള്ള വിക്ഷേപണത്തിന് തയ്യാറാകുന്നു.  ഈ പേടകങ്ങള്‍ ആ ഗ്രഹത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടോ ഇന്നു കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ്. “പക്ഷെ ആ ഗ്രഹത്തിലെ പാറകള്‍ പൊട്ടിച്ച് ജീവന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ജിയോളജിസ്റ്റുകള്‍ ചൊവ്വയിലെത്തേണ്ടിവരും. “ സ്ടോഫന്‍ പറഞ്ഞു.

എന്തായിരിക്കും അവര്‍ കണ്ടെത്തുക? ചൊവ്വയിലെ ഉപരിതലത്തില്‍ ജലസാന്നിധ്യം ഉണ്ടായിരുന്നു എന്നും  അവിടെ മൈക്രോബ്സുകള്‍ സാധാരണമായിരുന്നു എന്നും അവയുടെ   (ബാക്ടീരിയ പോലുള്ള ജീവസമൂഹം)  ഫോസിലുകളെ പാറയില്‍ ഉണ്ട് എന്നുമാണോ? 

“ഭൂമിയില്‍ ഖനികള്‍ക്ക് അടിയിലും ആണവ അവശിഷ്ടങ്ങള്‍ക്കിടയിലും ആണ് ഇത്തരം ബാക്ടീരിയകളെ കാണാറുള്ളത്. വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ ആണ് ജീവന്‍ നിലനിന്നു പോന്നത്. ചൊവ്വയിലും ഇത് സത്യമായിക്കൂടെന്നില്ല.” അവര്‍ ആശ്ചര്യപ്പെട്ടു.

“മനുഷ്യനെ ചൊവ്വയിലെത്തിക്കുക എന്ന പദ്ധതി ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ച് ഒരു പേടകം ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കുക എന്നതില്‍” സ്ടോഫന്‍ പറഞ്ഞു. അനവധികാലം ചൊവ്വയില്‍ കഴിയാന്‍ സഞ്ചാരികള്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അവിടെ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കാനും ഉള്ള വഴികള്‍ തേടേണ്ടി വരും. അതോടൊപ്പം ചൊവ്വയുടെ നേര്‍ത്ത അന്തരിക്ഷം തുളച്ചു വരുന്ന ഉയര്‍ന്ന എനര്‍ജിയിലുള്ള വസ്തുക്കളില്‍ നിന്നും രക്ഷതേടുന്നതിന് നിലവറകളില്‍ ഒളിച്ചിരിക്കെണ്ടതായും വന്നേക്കാം.

“നമുക്ക് അവിടേക്ക് പോകുന്നതിനു ഒരു സംഘം ആളുകളെ ആവിശ്യമായി വരും.” സ്ടോഫന്‍ പറഞ്ഞു. “വ്യത്യസ്ത യോഗ്യതകള്‍ ഉള്ളവര്‍. അതായത് എന്‍ജിനീയര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാം അറിയാവുന്നവര്‍, ജിയോളജിസ്റ്റുകള്‍ കെമിസ്റ്റുകള്‍, സസ്യശാസ്ത്രജ്ഞര്‍ എന്നിവരെ വരെ അവിടേക്ക് ആവിശ്യം ഉണ്ട്.” 

വ്യത്യസ്ത വര്ണ – ഗോത്രങ്ങളിലുള്ള ആളുകളെയും സ്ത്രീകളെയും ഈ യാത്രയില്‍ കൂടുതലായി ഉള്‍പ്പെടുത്തും എന്നും കരുതുന്നു. “വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധാനം ഉണ്ടായാല്‍ മാത്രമേ നാം ഇന്ന് അനുഭവിക്കുന്ന വെല്ലുവിളിക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂ.”സ്ടോഫന്‍ പറഞ്ഞു

 

This post was last modified on April 11, 2016 8:27 am

Related Post
Leave a Comment