X

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, 12 പേര്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കൊട്ടിയം ഇത്തിക്കര പാലത്തില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ എട്ടു പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവരുടെ നിലയും ഗുരുതരമാണെന്നാണ് റിപേര്‍ട്ട്. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇയാളെ ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തുതെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 6.50 നായിരുന്നു അപകടം.

മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍.ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

This post was last modified on August 13, 2018 9:01 am