ഹിന്ദുക്കള്‍ ഗതിയില്ലാതെ അലയുമ്പോൾ ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ഹിന്ദു എെക്യവേദി അധ്യക്ഷ കെപി ശശികലയുടെ വിദ്വേഷ പരാമർശത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ നിയമസഭയില്‍ നടന്ന ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി അറിയിച്ചത്.
ശശികലയുടെ വിവാദ പരാമർശം ഉൾപ്പെടുന്ന പ്രസംഗ വീഡിയോ ടേപ്പ് താൻ മാധ്യമങ്ങളെ കാണിച്ചിരുന്നു.അത് ശശികലയ്ക്ക് ക്ഷീണമായെന്നും ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് തനിക്കെതിരെ കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പറഞ്ഞ ദേവസ്വം മന്ത്രി അവര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും സഭയെ അറിയിക്കുകയായിരുന്നു.
ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ സർക്കാറിനെ അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജവാര്‍ത്തകളെക്കുറിച്ചുള്ള രാജു എബ്രഹാം എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു ശശികലയ്‌ക്കെതിരെ നിയമ നടപടി സംബന്ധിച്ച് ദേവസ്വം മന്ത്രി വ്യക്തമാക്കിയത്.
ഡിസംബര്‍ അവസാനം നാനൂറിലധികം സ്ത്രീകള്‍ മല കയറും; തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും
This post was last modified on December 6, 2018 12:48 pm