X

എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂര മർദനം; നെറ്റിയിൽ ആഴത്തിൽ മുറിവ്, സിപിഎം ഏരിയ കമ്മിറ്റി അംഗം കസ്റ്റഡിയിൽ

തൊടുപുഴയിൽ എഴുവയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ച് കൊലപ്പെുത്തിയ സംഭവത്തിൽ ഞെട്ടല്‍ മാറും മുൻപെ സംസ്ഥാനത്ത് കുട്ടിക്ക് നേരെ വീണ്ടും അതിക്രമം. മലപ്പുറം എടപ്പാളിലാണ് സംഭവം. 10 വയസുകാരിയായ നാടോടി ബാലികയ്ക്കാണ് മർദനമേറ്റത്. സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും, വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി രാഘവനാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

എടപ്പാൽ നഗരത്തിൽ പട്ടാമ്പി റോഡിലള്ള ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്ത് നിന്നും ആക്രിസാധനങ്ങൾ പെറുക്കുന്നതിനിടെയാണ് സ്ഥലമുടമ കുട്ടിയെ കയ്യേറ്റം ചെയ്തത്. മർദനത്തിൽ കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു. കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

അതേസമയം, സിപിഎം എടപ്പാള്‍ ഏരിയ കമ്മിറ്റി അംഗവും, വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി രാഘവനാണ് കുട്ടിയെ മർദിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വച്ചായിരുന്നു സംഭവം. അതിനിടെ കുട്ടിയെ മർദിച്ച് സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ പ്രതിരിച്ചു.

അതിനിടെ, പരിക്കേറ്റ് എടപ്പാള്‍ താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കുട്ടിയെ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല സന്ദർശിച്ചു. വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം എസ്.പിയോട് ആവശ്യപ്പെട്ടു.