തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാനെ സന്ദര്‍ശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ്. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുത് സന്ദർശന ശേഷം ഇന്നസെന്റ് പ്രതികരിച്ചു.
ബെന്നി ബെഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചു. എത്രയും വേഗം സുഖം പ്രാപിച്ചു പൂര്‍ണ്ണ ആരോഗ്യവാനായി തിരുരഞ്ഞെടുപ്പു രംഗത്ത് സജീവമാകാന്‍ കഴിയട്ടെ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. സന്ദർശന ശേഷം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അദ്ദേഹം പ്രതികരിച്ചു.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് യുഡിഎഫ് കൺവീനർ കൂടിയായ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബെന്നി ബഹന്നാനെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചി കാക്കാനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകിയായിരുന്നു അദ്ദേഹം സ്വ വസതിയിലെത്തിയത്. തുടർന്നായിരുന്നു പുലർച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തിരമായി ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അതേസമയം, ബെന്നി ബെഹന്നാൻ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
This post was last modified on April 5, 2019 3:25 pm