X

രാഹുല്‍ ഈശ്വര്‍ പദ്ധതിയിട്ടത് കലാപത്തിന്; രാജ്യദ്രോഹക്കുറ്റത്തിന് സമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പോലീസിന്റെ മികച്ച ഇടപെടലാണ് ഗുരുതരമായ അവസ്ഥ ഉണ്ടാകുന്നതില്‍ നിന്നും ശബരിമലയെ രക്ഷപ്പെടുത്തിയത്.

ആചാര ലംഘനം നടന്നാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി നടയടയ്പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന
കലാപത്തിനുള്ള ഗൂഢാലോചനയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിലൂടെ രാഹുല്‍ ചെയ്തത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണ്. ശബരിമലയെ കളങ്കപ്പെടുത്തുന്നതിനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പോലീസിന്റെ മികച്ച ഇടപെടലാണ് ഗുരുതരമായ അവസ്ഥ ഉണ്ടാകുന്നതില്‍ നിന്നും ശബരിമലയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഒരിക്കല്‍ പരാജപ്പെട്ട പദ്ധതികളുമായി ഇവര്‍ വീണ്ടും എത്തിയേക്കും. രോഹുല്‍ ഈശ്വറിന്റെ കൈയ്യില്‍ പ്ലാന്‍ സിയും ഡിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ചിലരുടെ സങ്കുചിത താല്‍പര്യങ്ങളാണ് ശബരരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും കടകംപള്ളി പറഞ്ഞു.

രാഹുല്‍ ഈശ്വറിന്റെ വെളിപ്പതല്‍ ഗൂഡാലോചന നടത്തിയെന്നതിന് തെളിവാണ്. കലാപത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായുള്ള സംശയങ്ങള്‍ സത്യമായിരുന്നെന്ന് ഈ വാക്കുകളില്‍ വ്യക്തമാക്കുന്നു. മാധ്യങ്ങള്‍ക്ക് ഉള്‍പെടെ സന്നിധാനത്ത് നിന്നും പിന്‍മാറേണ്ടിവന്നത് കലാപശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ്. വഞ്ചിക്കപ്പെട്ട വിശ്വാസികളെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളര്‍ എന്താണ് കോപ്പുകൂട്ടിയതെന്ന് ബോധ്യപ്പെടുത്തണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. രാഹുല്‍ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവരുടെ പ്രവൃത്തികള്‍ അനുവദിക്കാനാവില്ലെന്നും കടകം പള്ളി പറയുന്നു.

ശബരിമലയിൽ മലയരയരുടെ അവകാശം തിരിച്ചു പിടിക്കാൻ ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

രാഹുൽ ഈശ്വറിന്റെ പ്ലാൻ ബി; ക്ഷേത്ര ധ്വംസകരാകാൻ മടിയില്ലാത്തവരുടെ ഉളുപ്പില്ലായ്മ

മുഖ്യമന്ത്രി നടത്തുന്നത് അധിക്ഷേപം ; കോടതിയെ സമീപിക്കാൻ ഒരുങ്ങി തന്ത്രി സമൂഹം

This post was last modified on October 25, 2018 12:01 pm