X

ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ തുടരുന്നു; ഭാര്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ചായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ അടയിന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ബാലഭാസ്‌കറിന് നാളെയോടെ അബോധാവസ്ഥയില്‍ നിന്നും പുറത്തുവരുമെന്നാണ് വിലയിരുത്തലെന്നും അശുപത്രി അധികൃതര്‍ വ്യക്തമാക്കി. നട്ടെല്ലിനും തലയ്ക്കുമാണ് ബാലഭാസ്‌കറിന്റെ ഗുരുതര പരിക്ക്്. നാല്‍പത്തിയെട്ട് മണിക്കൂറിന് ശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാനാകു എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

അതേസമയം, അപകടത്തെ തുടര്‍ന്നുണ്ടായ പരിക്കില്‍ ആന്തരിക രക്തസ്രാവം സംഭവിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ശസ്ത്രക്രിയ ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുന്ന ലക്ഷ്മിയുടെ എല്ലുകള്‍ക്കാണ് പരിക്ക്.

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്ത് വച്ചായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ചത്. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകള്‍ തേജസ്വനി ബാല ആശുപത്രിയിലെത്തിക്കുന്നതിന മുന്‍പ് തന്നെ
മരിച്ചിരുന്നു.  ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഗുരുതമായി പരിക്കേറ്റ ഡ്രൈവറും ചികില്‍സയില്‍ കഴിയുകയാണ്.