X

കൊല്ലത്തെ ആളുമാറി മർദ്ദനം: പ്ലസ്ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജയിൽ വാർഡൻ വിനീത് പിടിയിൽ

വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ് ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദനത്തിനിരയാക്കിയത്.

കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ പ്രതി പിടിയിൽ. കൊല്ലം അരിനെല്ലൂര്‍ സ്വദേശിയായ രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തിലാണ് കൊല്ലം ജില്ലാ ജയില്‍ വാര്‍ഡനായ വിനീത് അറസ്റ്റിലായത്. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ കഴിഞ്ഞ ഫെബ്രുവരി 16നാണ് ജയില്‍ വാര്‍ഡനായ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം മർദനത്തിനിരയാക്കിയത്. രാത്രി പത്തരയോടെ വീട്ടിലെത്തിയ വിനീതും സംഘവും വളഞ്ഞിട്ട് രഞ്ജിത്തിനെ മര്‍ദ്ദിച്ചു. പ്രദേശത്തെ ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും രഞ്ജിത്തിനെ മര്‍ദ്ദിക്കുന്നത് അവര്‍ തുടരുകയായിരുന്നു. മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് രഞ്ജിത്ത് മരിച്ചത്. ആളുമാറിയാണ് രഞ്ജിത്തിനെ സംഘം മര്‍ദ്ദിച്ചത്.

മര്‍ദ്ദനത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയുമായിരുന്നു.  പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

 

Also Read- ജയില്‍ വാര്‍ഡന്‍ ആളുമാറി ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു