X

തിരുവനന്തപുരത്തെ ലിംഗമാറ്റത്തിന് തയ്യാറെടുത്തിരുന്ന കുട്ടിയുടെ ആത്മഹത്യ; അറിഞ്ഞില്ലെന്ന് ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി

മാനസിക സംഘര്‍ഷം കാരണം എന്നു പോലീസ്

തിരുവനന്തപുരത്തു ലിംഗമാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുത്തിരുന്ന ഹോസ്റ്റൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റി അറിഞ്ഞില്ല എന്ന് അവരുടെ തിരുവനന്തപുരം പ്രതിനിധി അഴിമുഖത്തിനോട് പറഞ്ഞു.”പോലീസ് പറയുന്നത് മാത്രമേ ഞങ്ങൾക്കും അറിയൂ. കുട്ടിയുടെ വീട്ടുകാരും കൂടുതൽ വിവരങ്ങൾ തരുന്നില്ല. എന്തായാലും ഞങ്ങൾ ഈ പ്രശ്നവുമായി മുന്നോട്ടു പോകും എന്ന്,” തിരുവനന്തപുരത്തെ ഭിന്നലിംഗക്കാരുടെ പ്രതിനിധി പ്രജിത് എസ് പറഞ്ഞു.

ഇത്തരം ഒരു ആത്മഹത്യ ഞങ്ങളിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ഞങ്ങളുമായി ആ കുട്ടി ബന്ധപ്പെട്ടിട്ടില്ല എന്നും പ്രജിത് കൂട്ടി ചേർത്തു.

പോലീസ് പറയുന്നത് പ്രകാരം തിങ്കളാഴ്ച രാവിലെ ബേക്കറി ജംഗ്ഷനടുത്ത് പനവിള ജംഗ്ഷനിലെ ഹോസ്റ്റലിൽ നിന്നുമാണ് പെണ്‍കുട്ടി ചാടി മരിച്ചത്. കുട്ടി ആണായി മാറുന്നതിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഇത് വിദേശത്തുള്ള വീട്ടുകാർ എതിർത്തിരുന്നു. അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലാകാം കുട്ടി ആത്മഹത്യ ചെയ്തത് എന്ന് പോലീസ് കൂട്ടി ചേർത്തു. നേമം സ്വദേശി ആണ് ആത്മഹത്യ ചെയ്ത കുട്ടി. ഭൌതിക ശരീരം നേമം മുസ്ലിം ജമാഅത്ത് പള്ളിയില്‍ കബറടക്കി.

This post was last modified on May 9, 2018 2:14 pm