X

കാമുകന്മാർക്ക് പങ്കില്ല; കൊലകൾ ആസൂത്രണം ചെയ്ത് നടത്തിയത് സൗമ്യ തനിച്ച്

യുവാക്കൾക്ക് സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

പിണറായി പടന്നക്കരയിലെ പരമ്പരക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് സൗമ്യ തനിച്ചാണെന്നും കാമുകന്മാർക്ക് പങ്കില്ലെന്നും പൊലീസ്. നേരത്തെ സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്ന് യുവാക്കൾ കസ്റ്റഡിയിലായിരുന്നു. ഇവരിൽ രണ്ടുപേരെ പൊലീസ് വിട്ടയച്ചു.

യുവാക്കൾക്ക് സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ഇപ്പോൾ പടന്നക്കരയിലെ സൗമ്യയുടെ വീട്ടിൽ തെളിവെടുപ്പ് നടക്കുകയാണ്. സൗമ്യയെ കൊണ്ടുവരുന്നതു കാണാൻ വീടിനു മുമ്പിൽ വലിയ ആൾക്കൂട്ടമുണ്ട്.

തന്റെ ബന്ധങ്ങള്‍ക്ക് തടസ്സമാകാതിരിക്കാൻ രണ്ട് കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കൊല്ലുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

അലൂമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യമാണ് കൊല്ലപ്പെട്ടവരുടെയെല്ലാം ശരീരത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. 2012ൽ സൗമ്യയുടെ ഇളയമകളും കൊല്ലപ്പെട്ടിരുന്നു.