X

പിണറായിയെ ഒരു പട്ടിപോലും തിരിഞ്ഞു നോക്കില്ലെന്ന് മുരളീധരന്‍

കെ മുരളീധരന്റെ നിരാഹാരത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടി

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു പട്ടിപോലും തിരിഞ്ഞ് നോക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തില്‍ കെ മുരളീധരന്റെ നിരാഹാരത്തെ പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍.

അക്കാദമിക്ക് വിപണി വില ഈടാക്കി ഭൂമി പതിച്ച് നല്‍കിയത് കെ കരുണാകരന്‍ ആയിരുന്നെന്നും അതിനെതിരെ മുരളീധരന്‍ ഇരിക്കുന്ന സത്യാഗ്രഹം ഔചിത്യമാണെയെന്ന് പരിശോധിക്കണമെന്നുമായിരുന്നു പിണറായി പറഞ്ഞത്. മുമ്പും അച്ഛനെതിരെ മുരളി നിലപാടെടുത്തിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ കരുണാകരന്‍ ഭൂമി പതിച്ച് നല്‍കിയത് ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയുമായ ട്രസ്റ്റിനായിരുന്നെന്നും ട്രസ്റ്റിന് നല്‍കിയ ഭൂമി എങ്ങനെ സ്വകാര്യ സ്വത്തായെന്ന് പിണറായി സര്‍ക്കാര്‍ അന്വേഷിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. ലോ അക്കാദമി വിഷയത്തില്‍ കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്ന് പറഞ്ഞ മുരളീധരന്‍ കരുണാകരന്‍ ഇപ്പോഴും ജനങ്ങളുടെ ഇഷ്ടനേതാവാണെന്നും താന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനല്ലെന്ന് മുരളീധരന്‍ ഓരോ ദിവസവും തെളിയിക്കുകയാണെന്നും പറഞ്ഞു.

എത്രനാള്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുമെന്ന് അറിയില്ല. ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു പട്ടിപോലും അദ്ദേഹത്തെ തിരിഞ്ഞുനോക്കില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്.