തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്‍പില്‍ ഡി.വൈ.എഫ്.ഐ നടത്തുന്ന സാംസ്‌കാരിക സംഗമത്തിനെതിരെയുള്ള വി.ടി.ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മരണത്തില്‍ പ്രതിക്ഷേധിച്ച് കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആരും തന്നെ പ്രതികരിച്ചില്ല എന്ന് ഉന്നയിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്‌കാര്‍ തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്‍പില്‍ വാഴപ്പിണ്ടി ആയി പ്രതിക്ഷേധം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നട്ടെല്ല് വാഴപ്പിണ്ടിയല്ല വാഴനാരാണ് എന്ന് വി.ടി ബല്‍റാം പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ഡി.വൈ.എഫ്.ഐകാര്‍ തൃശൂര്‍ സാഹിത്യ അക്കാദമിക്ക് മുന്‍പില്‍ സാംസ്‌കാരിക സംഗമം നടത്തുന്നത്. ഇതിനെതിരെ വി.ടി ബല്‍റാം ഇപ്പോള്‍ ഇട്ട പോസ്റ്റാണ് വൈറലാകുന്നത്.
പോസ്റ്റ് വായിക്കാം,
ഡിഫി ലുട്ടാപ്പികളുടേയും പൂക്കാശയുടേയും നേതൃത്വത്തിൽ തൃശൂർ സാഹിത്യ അക്കാദമിക്ക് മുമ്പിൽ “സാംസ്ക്കാരിക സംഗമം” നടത്തുമത്രേ! ഫാഷിസ്റ്റ് കാലത്ത് അപകട ഭീഷണി നേരിടുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് തെറ്റിദ്ധരിക്കണ്ട, കൊലപാതക രാഷ്ട്രീയത്തിനെതിരായി നിങ്ങളുടെ ഉള്ള ആവിഷ്ക്കാര സ്വാതന്ത്ര്യം എന്തേ നിങ്ങൾ ഉപയോഗിക്കാത്തത് എന്ന പൊതുജനങ്ങളുടെ ചോദ്യത്തിനെതിരെയാണ് #ക്രിപിഎം മൂടുതാങ്ങികൾ ഇങ്ങനെ സംഘടിക്കുന്നത്. അങ്ങേയറ്റം സമാധാനപരമായി ഒരു യുവജനസംഘടന നടത്തിയ പ്രതീകാത്മക സമരത്തിനെതിരെയാണ് മാർക്സിസ്റ്റ് മഡേസ്നാനക്കാർ ഈ കോലാഹലമിറക്കുന്നത്. വാടിക്കൽ രാമകൃഷ്ണന്റെ കൊലയാളിയുടെ ഭരണകൂട പിന്തുണയും ഇവർക്കൊപ്പമുണ്ട്.
ഏതായാലും നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ളതാർക്ക് എന്ന ചോദ്യമുയരുമ്പോഴേക്കും തലയിൽ പൂടയുണ്ടോ എന്ന് സ്വയം തപ്പിനോക്കുന്ന സാംസ്ക്കാരിക ക്രിമിനലുകൾ ഇതുപോലൊരു പരിപാടിയിൽ ഒത്തുചേരുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത്. യഥാർത്ഥ സാംസ്ക്കാരിക കേരളം നാളെകളിൽ അവജ്ഞയോടെ അകറ്റിനിർത്തേണ്ട ഉണ്ണാക്കന്മാർ ആരൊക്കെയാണെന്ന് എല്ലാ മലയാളികൾക്കും ഒന്ന് മനസ്സിലാക്കി വക്കാമല്ലോ. പറ്റുമെങ്കിൽ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് വച്ചേക്ക്. ആവശ്യം വരും.
This post was last modified on February 22, 2019 11:55 am