X

‘അവനൊരു മുത്തം ചോദിച്ചു, ഞാന്‍ മുത്തവും മധുരവും നല്‍കി’; തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റപ്പോള്‍ ഓര്‍മ്മ നഷ്ടമായ പത്ത് വയസ്സുകാരനെ സന്ദര്‍ശിച്ച് പി കെ ബിജു

ബോധം തെളിയുമ്പോളെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്.

‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാന്‍ അവിടെ നിന്നും പടിയിറങ്ങിയത്.’ എല്‍ഡിഎഫിനുണ്ടായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ ഓര്‍മ്മ നഷ്ടപ്പെട്ട 5-ാം ക്ലാസുകാരനെ സന്ദര്‍ശിച്ച് ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പി.കെ ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണിത്.

മുതിര്‍ന്നവര്‍ക്കൊപ്പം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കെടുത്തിരുന്ന പ്രണവിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കുണ്ടായ അപ്രതീക്ഷിത തോല്‍വി നല്‍കിയ ആഘാതം പ്രണവിനെ ബോധരഹിതനാക്കി. ഇതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെട്ട് ഏതാണ്ട് 10 ദിവസത്തോളം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രണവ് ചികിത്സ തേടിയിരുന്നു.

നമ്മള്‍ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാന്‍ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടര്‍മാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീര്‍ച്ചയായും അവിടെ എത്തണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു വെന്നും പി.കെ ബിജു തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രണവിനെ കാണാന്‍ പോയി…
കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരന്‍ മകനാണ് പ്രണവ്. മര്‍ക്കസ് സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരന്‍ വിദ്യാര്‍ഥി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. നമ്മള്‍ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാന്‍ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടര്‍മാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീര്‍ച്ചയായും അവിടെ എത്തണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. കാവശ്ശേരി പാടൂര്‍ ലോക്കല്‍ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടില്‍ ഞാന്‍ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാന്‍ അവിടെ നിന്നും പടിയിറങ്ങിയത്.

കുല്‍ഭൂഷന്‍ ജാദവ്: ‘സത്യം വിജയിക്കും’, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ വ്യത്യസ്തമായി സ്വാഗതം ചെയ്ത് കലാകാരന്‍