X

എഐസിസി സെക്രട്ടറി നോക്കിനില്‍ക്കെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഏറ്റുമുട്ടി; വീഡിയോ വൈറല്‍

നേരത്തെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു.

കര്‍ണാടകയിലെ റിസോര്‍ട്ടില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇതാ രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ലോക്സഭാ സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

ജലോറില്‍ നടന്ന പാര്‍ട്ടിയുടെ ജില്ലാ യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി നേതാവ് വിവേക് ബന്‍സാല്‍ പ്രവര്‍ത്തരുടെ അഭിപ്രായം ചോദിച്ചതോടെയായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കം. ഓം സിങ് ചന്ദ്രായിയും സമര്‍ജീത് സിങും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൂട്ടയടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എഐസിസി സെക്രട്ടറി നോക്കിനില്‍ക്കെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. നേരത്തെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഉപ മുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന്റെ കാറിന് ചുറ്റും തടിച്ചുകൂടി അവര്‍ മുദ്രാവാക്യം മുഴക്കിയാണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.