മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. അർബുദത്തെ ചിരിയോടെ നേരിട്ട വ്യക്തി കൂടിയാണ് മംമ്ത. രോഗത്തോടു പോരാടാൻ നിർണായക പങ്കു വഹിച്ച ഒരമ്മയെക്കുറിച്ച് തരാം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
‘ഏഴു വർഷം മുൻപ് ഈ അമ്മയാണ് അമേരിക്കയിൽ ഗവേഷകനായ തന്റെ മകനോട് എന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുന്നത്. അവരുടെ പ്രിയപ്പെട്ട താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിക്കാൻ കൂടിയായിരുന്നു ആ നിർദേശം. ഞാനിന്ന് ജീവനോടെ ഇരിക്കുന്നതിന് ഒരു കാരണം ഈ അമ്മയുടെ സ്നേഹമല്ലേ? ഒരുപാടു വർഷങ്ങൾക്കു ശേഷം നീൽ ശങ്കർ സ്വന്തം അമ്മയെ എന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടു വന്നു. നീൽ ശങ്കറിനെക്കുറിച്ച് ഞാൻ പല മാസികകളിൽ എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ എന്റെ പല അഭിമുഖങ്ങളിലും പ്രതിപാദിച്ചിട്ടുമുണ്ട്. അതൊരു പ്രത്യേക വികാരമായിരുന്നു. ചിലത് വാക്കുകൾ കൊണ്ടു പ്രകടിപ്പിക്കാൻ കഴിയില്ല. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ല. ഏറ്റവും ഭ്രാന്തമായ പുഞ്ചിരിയും കണ്ണീരുമായിരുന്നു അത്. രണ്ടും ഒരുമിച്ചെത്തിയ നിമിഷം! കടപ്പാടിന്റെ കൊടുമുടിയിലേറിയ നിമിഷങ്ങൾ. നന്ദി അമ്മേ!’- മംമ്ത ഫെയ്സ്ബുക്കിൽ കുറിച്ചു
This post was last modified on August 29, 2019 9:32 am