X

വീണ്ടും ഗോരക്ഷ: 70 വയസുകാരന് ക്രൂരമര്‍ദ്ദനം

വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് സംഭവം

വിശ്വാസത്തിന്റെ പേരില്‍ അക്രമം അനുവദിക്കില്ലെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനു പിന്നാലെ പശുവിന്റെ പേരിലുള്ള കൊലപാതകവും അക്രമവും തുടരുന്നു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം അസം സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ ഗോരക്ഷകര്‍ അടിച്ചു കൊലപെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ ജമ്മു-കാശ്മീരിലെ രജൌറി ജില്ലയില്‍ വയോധികനായ ഒരു നാടോടിയെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയത്.

70-കാരനായ ലാല്‍ ദിന്‍ എന്നയാളാണ് ഗോരകക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിന് ഇന്നലെ ഇരയായത്. ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്. പശുക്കളെ കടത്തി എന്നാരോപിച്ചായിരുന്നു ദിന്നിനും മറ്റൊരാള്‍ക്കും മര്‍ദ്ദനമേറ്റത്. രജൌറിയിലെ ബുധാല്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള കേരിയിലാണ് സംഭവം.

This post was last modified on August 28, 2017 11:20 am