X

“ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയത് കടകംപള്ളി, പൊലീസ് വേഷത്തിലെത്തിയത് കമ്മ്യൂണിസ്റ്റുകാര്‍”: എഎന്‍ രാധാകൃഷണന്‍

ശബരിമലയിലെ പവിത്രത തകര്‍ക്കാന്‍ പിണറായി വിജയന്‍ ആസൂത്രിത നീക്കം നടത്തുകയാണ്‌

ശബരിമലയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍. ശബരിമലയില്‍ അക്രമം നടത്തിയത് കമ്യൂണിസ്റ്റുകാരും ഡിവൈഎഫ് ഐക്കാരും ആണെന്നും എ എന്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു. പൊലീസുകാരുടെ വേഷത്തില്‍ എത്തി വിശ്വാസികളെ ആക്രമിച്ചത് ഡിവൈ എഫ് ഐക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും ആണെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ആവശ്യപ്പെടുന്നു.

ശബരിമലയില്‍ മുഖംമറച്ച് ആക്രമണം നടത്തിയത് ഡി വൈ എഫ് ഐക്കാര്‍ ആണെന്നും പിടിയിലായ ആരെങ്കിലും ബിജെപിയുടെയോ ആര്‍എസ്എസ്സിന്റെയോ നേതാക്കളുടെ പേര് പറയുമോ എന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ശബരിമലയിലെ പവിത്രത തകര്‍ക്കാന്‍ പിണറായി വിജയന്‍ ആസൂത്രിത നീക്കം നടത്തുകയാണെന്നാണ് രാധാകൃഷ്ന്‍ പറഞ്ഞത്. രാജ്യം മുഴുവന്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. പിണറായി വിജയന്റെ പുത്തരിക്കണ്ടം മൈതാനത്തെ പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതും വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നതാണ്. ശബരിമലയില്‍ നൂറുശതമാനവും സമാധനപരമായി നാമജപ സമരം നടത്തിയവരെ പൊലീസ് നിഷ്ഠൂരമായി അക്രമിക്കുകയായിരുന്നു. നിലയ്ക്കല്‍ നടന്ന സംഘര്‍ഷത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ തലേദിവസം തന്നെ ക്യാമ്പ് ചെയ്ത് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഇ പി ജയരാജന്റെ അനുമതിയോടെ പൊലീസിന് നിര്‍ദേശം കൊടുത്താണ് സംഘര്‍ഷം ഉണ്ടാക്കിയത്. ശബരിമലയും വിശ്വാസികളേയും സംരക്ഷിക്കേണ്ട് ദേവസ്വം മന്ത്രി നേരിട്ട് ഇടപെട്ടാണ് നിലയ്ക്കലും പമ്പയിലും എല്ലാം സംഘര്‍ഷം ഉണ്ടാക്കിയത്. നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസുകാരായിരുന്നു ഇന്നലെ വിശ്വാസികളെ തല്ലിച്ചതച്ചത്; രാധാകൃഷ്ണന്‍ പറഞ്ഞു.

This post was last modified on October 18, 2018 3:30 pm