നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി തനിക്ക് കൈമാറിയ, ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ പിന്നീട് ദിലീപിന് വേണ്ടി കൈപ്പറ്റിയത് ഒരു വിഐപി ആണെന്ന് അഭിഭാഷകന്‍ പ്രതീഷ് ചാക്കോ. ഇക്കാര്യം പ്രതീഷ് ചാക്കോ വെളിപ്പെടുത്തിയതായി അന്വേഷണ സംഘം പറയുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം ഒളിലില്‍ പോയ പ്രതീഷ് ചാക്കോ അറിയാവുന്ന വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയതായാണ് വിവരം. കേസിൽ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവിൽ പോയ പ്രതീഷ് കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ മുഖേനയാണ് പ്രത്യേക അന്വേഷണ സംഘവുമായി ആശയ വിനിമയം നടത്തിയത്.
കോടതിയിലെത്തി കീഴടങ്ങാന്‍ ശ്രമിക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി, മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നു. പിന്നീട് ഈ ഫോണ്‍ മറ്റൊരു ‘വിഐപി’ക്ക് നല്‍കിയെന്നാണ് പ്രതീഷ് പറയുന്നത്. ഇനി അന്വേഷണം ഈ ‘വിഐപി’യെ തേടിയാവുമെന്നാണ് വിവരം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതീഷിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതീഷിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പില്‍ രേഖപ്പെടുത്തിയതിന് ശേഷം ‘വിഐപി’യെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അന്വേഷണവുമായി പ്രതീഷ് ചാക്കോ പൂർണമായി സഹകരിക്കുമെന്നും റിമാൻഡ് ഒഴിവാക്കണമെന്നും മുതിർന്ന അഭിഭാഷകൻ പൊലീസിനോട് അഭ്യർഥിച്ചു.
This post was last modified on July 20, 2017 9:39 am