X

ദലിതനെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ച സംഭവം: യുപിയില്‍ നാല് പേര്‍ അറസ്റ്റില്‍

സംഭവുമായി ബന്ധപ്പെട്ട കൃത്യവിലോപത്തിന്റെ പേരില്‍ ഹസ്രത്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. വിജയ് സിംഗ്, ശൈലേന്ദ്ര സിംഗ്, വിക്രം സിംഗ്, പിങ്കു സിംഗ് എന്നിവരെയാണ് പട്ടികജാതി - പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ ദലിതനെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലില്‍ പണിയെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സീതാറാം വാല്‍മീകി എന്ന ദലിതനെ ക്രൂരമായി പീഡിപ്പിച്ചത്. തങ്ങളുടെ ആവശ്യത്തിന് വഴങ്ങാതെ സീതാറാം പുല്ല് ശേഖരിച്ചതാണ് ഭൂവുടമകളെ പ്രകോപിപ്പിച്ചത്. വൃദ്ധനെ വലിച്ചിഴച്ചുകൊണ്ടുപോയി വേപ്പ് മരത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. തുടര്‍ന്ന് മീശ പറിച്ചുവലിയ്ക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. പരാതി നല്‍കിയെങ്കിലും ആദ്യം കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് സീതാറാം വാല്‍മീകി ദ ഹിന്ദുവിനോട് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട കൃത്യവിലോപത്തിന്റെ പേരില്‍ ഹസ്രത്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. വിജയ് സിംഗ്, ശൈലേന്ദ്ര സിംഗ്, വിക്രം സിംഗ്, പിങ്കു സിംഗ് എന്നിവരെയാണ് പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.