X

സ്ത്രീശാക്തീകരണത്തിന് ‘നാരീ ടു നാരായണി’ പദ്ധതി; സമഗ്ര തൊഴിൽനിയമ പരിഷ്കരണം: നിർമല സീതാരാമൻ

രാജ്യത്തെ വിവിധ തൊഴിൽ നിയമങ്ങളെ ഉടച്ചു വാർക്കുമെന്നും നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു.

രണ്ടായിരത്തി ഇരുപത്തിരണ്ടാമാണ്ടോടെ വൈദ്യുതി ബന്ധം വേണ്ടെന്ന് പറയുന്നവരൊഴികെയുള്ള എല്ലാ വീടുികളിലേക്ക് സർക്കാർ വൈദ്യുതിയെത്തിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

വ്യോമയാനം, ഇൻഷൂറൻസ് മേഖലകളിൽ വിദേശനിക്ഷേപം വർധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗം പറയുന്നു. നിലവിൽ ഏവിയേഷൻ മേഖലയിൽ 49% ആണ് വിദേശനിക്ഷേപം. എയർ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാൻ കേന്ദ്രം ശ്രമിക്കുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഈ പ്രഖ്യാപനം.

രാജ്യത്തെ അധ്യാപന മികവ് വർധിപ്പിക്കുന്നതിനായി കൂടുതൽ ശ്രദ്ധ നൽകും. ഇതിനായി ഗ്യാൻ എന്ന പദ്ധതി തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷം മുമ്പ് ലോകത്തിലെ ഏറ്റവു മികച്ച 200 സർവ്വകലാശാലകളുടെ പട്ടികയിൽ ഒന്നുപോലും ഇന്ത്യൻ സ്ഥാപനങ്ങളായിരുന്നില്ല. ഇപ്പോൾ മൂന്ന് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പട്ടികയിലുണ്ട്.

രാജ്യത്തേക്ക് വിദേശവിദ്യാർത്ഥികളെ ആകർഷിക്കാനുള്ള പരിപാടികള്‍ക്ക് തങ്ങൾ തുടക്കമിടുമെന്നും നിർമല സീതാരാമൻ പറഞ്ഞു. സ്ത്രീശാക്തീകരണത്തിനായി നാരീ ടു നാരായണി പദ്ധതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി 400 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാർ നടത്തുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.

രാജ്യത്തെ വിവിധ തൊഴിൽ നിയമങ്ങളെ ഉടച്ചു വാർക്കുമെന്നും നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. നാല് മേഖലകളായി വിഭാഗീകരിച്ച് അവയ്ക്ക് നിയമങ്ങൾ കൊണ്ടുവരികയാണ് ചെയ്യുക.

ക്രിത്രിമബുദ്ധി, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ യുവാക്കൾക്ക് പ്രത്യേക വൈദഗ്ധ്യം വർധന പരിപാടികൾ സർക്കാർ ആവിഷ്കരിക്കുമെന്നും അവർ പറഞ്ഞു.

This post was last modified on July 5, 2019 12:53 pm

Related Post
Leave a Comment