X

നടിമാരുടെ സെക്സ് റാക്കറ്റ് യുഎസ്സിൽ; ആന്ധ്രയുമായി ബന്ധമില്ലെന്ന് ഡിജിപി

സംഭവത്തിൽ തെലങ്കാന പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തെലുഗു നടിമാരെ വെച്ചുള്ള സെക്സ് റാക്കറ്റ് യുഎസ്സിലാണെന്നും അതിന് ആന്ധ്രപ്രദേശുമായി യാതൊരു ബന്ധവുമില്ലെന്നും സംസ്ഥാന ഡിജിപി എം മലകൊണ്ടയ്യ. ഈ കേസിൽ ഇക്കാരണത്താൽതന്നെ അന്വേഷണം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്സിൽ മാസങ്ങൾക്കു മുമ്പാണ് നടിമാരെ വെച്ചുള്ള സെക്സ് റാക്കറ്റ് പിടിയിലായത്. കേസിൽ വ്യവസായിയും നിര്‍മാതാവുമായ മൊഡുഗുമുടി കൃഷ്ണന്‍, ഭാര്യ ചന്ദ്ര എന്നിവരാണ് ഷിക്കാഗോയിൽ പോലീസിന്റെ പിടിയിലായിരുന്നു.

സാംസ്‌കാരിക പരിപാടികളില്‍ മറ്റും അതിഥികളായെത്തുന്ന നടിമാരെ കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് ആവശ്യക്കാരില്‍ നിന്ന് നിർമാതാവും ഭാര്യയും വാങ്ങിയിരുന്നത്. നിരവധി പെൺകുട്ടികൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ഒരു യുവനടി പരാതി നൽകിയതോടെയാണ് അറസ്റ്റ് നടന്നത്.

അതെസമയം സംഭവത്തിൽ തെലങ്കാന പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ആന്ധ്രയിൽ നിന്നുള്ള ജൂനിയർ ആർട്ടിസ്റ്റുകളെ ഇവർ വലയിലാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ അത്തരമൊരു വിവരം ലഭിച്ചിട്ടില്ലെന്ന് ആന്ധ്ര ഡിജിപി മറുപടി നൽകി.