X

മലാപറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീം കോടതിയും

അഴിമുഖം പ്രതിനിധി

കോഴിക്കോട് മലാപറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന് സുപ്രീം കോടിതിയും. സ്‌കൂള്‍ സ്‌കൂട്ടണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. 

മലാപ്പറമ്പ് സ്‌കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സ്‌കൂള്‍ അടച്ചു പൂട്ടുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ആവശ്യപെട്ടത്. ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് എന്താണ് ബുദ്ധിമുട്ടെന്ന് ആരായുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ സാവകാശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം തളളിയ കോടതി തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു. 

നേരത്തെ ഈ കേസ് അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അവധിക്കാലം കഴിഞ്ഞ് ജൂലൈ മാസത്തില്‍ കോടതി കൂടുമ്പോഴെ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുകയുള്ളൂവെന്നാണ് അറിയിച്ചിരുന്നത്. അതേസമയം വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗംകൂടി കേള്‍ക്കണമെന്നായിരുന്നു തടസ ഹര്‍ജിയിലെ ആവശ്യം.

This post was last modified on December 27, 2016 4:12 pm