X

മേഘാലയയിൽ വീണ്ടും ഖനി അപകടം; രണ്ട് പേർ മരിച്ചു

ജില്ലാ ആസ്ഥാനത്തു നന്ന് അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്നോറിലാണ് അപകടം

എലിമാള ഖനിയിൽ 15 പേർകുടുങ്ങിയ സംഭവത്തിൽ വിവരങ്ങൾ ഒന്നും ലഭ്യമാകാതെ തുടരുന്ന സാഹചര്യത്തിന് പിറകെ മേഘാലയയിൽ വീണ്ടും ഖനിയപകടം. ഈസ്റ്റ് ജയിൻടിയ ഹിൽസ് ജില്ലയിലുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജില്ലാ ആസ്ഥാനത്തു നന്ന് അഞ്ചുകിലോമീറ്റർ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്നോറിലാണ് അപകടം നടന്നത്.

ജലിയാഷിലെ മൂക്നോർ നിവാസികളായ എലാദ് ബറേച്ച്, മനോജ് ബാസുമെട്രി എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. അതേസമയം, ഖനി ഉടമയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച മുതൽ എലാദിനെ കാണാനില്ലെന്ന കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത് പ്രകാരം  നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടത്തെ കുറിച്ച് പുറം ലോകം അറിയുന്നത്.

തുടർന്ന് നടത്തിയ തിരച്ചിലിൽ ഖനിക്കുള്ളിലെ എലിമടകൾ പോലുള്ള ഇടുങ്ങിയ അറകളിലൊന്നിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൽക്കരി ഖനനത്തിനിടെ പാറക്കലുുകൾ വീണായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് പോലീസ്അറിയിച്ചു. മേഖാലയിലെ അനധികൃത ഖനനം ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ച് നാലു വർഷം പിന്നിടുമ്പോഴും ഇത്തരം ഖനികളുടെ പ്രവർത്തനം മേഖലയില്‍ തുടരുകയാണ്. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈസ്റ്റ് ജയിൻടിയ ഹിൽസ് ജില്ലയിൽ മാത്രം നാല് അനധികൃത ഖനികൾ കണ്ടെത്തിയതായും പോലീസ് പറയുന്നു.