X

കേരളത്തില്‍നിന്നുള്ള ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു, യുഎസ് ആക്രമണത്തില്‍ മരിച്ചെന്ന് സന്ദേശം

2016 ലാണ് ഇയാള്‍ ഭാര്യയും മറ്റു ബന്ധുക്കളോടുമൊപ്പം ഇന്ത്യ വിട്ടത്.

കേരളത്തില്‍നിന്ന് ഐഎസ്‌ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ ഖൊറാസാന്‍ പ്രവിശ്യയില്‍നിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഇയാളൊടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലുടെ ഐഎസ് ആശയങ്ങള്‍ നിരന്തരമായി പ്രചരിപ്പിക്കാറുള്ള റാഷിദ് അബ്ദുള്ളയുടെ സന്ദേശങ്ങള്‍ കഴിഞ്ഞ കുറേക്കാലമായി കാണാറില്ലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്.

2016 മെയ് മാസത്തിലാണ് കാസര്‍കോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐഎസില്‍ ചേരാന്‍ നാടി വിട്ടത്. സലഫി പ്രഭാഷകന്‍ എംഎം അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാള്‍ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ സന്ദേശം അയക്കാറുണ്ടായിരുന്നു.

ക്വാറി മാഫിയയും പോലീസും ചേര്‍ന്ന് വീതം വയ്ക്കുന്ന കേരളം; ഒരു ജനത ഇല്ലാതായിപ്പോകുന്നതിന്റെ നേര്‍സാക്ഷ്യങ്ങള്‍

 

This post was last modified on June 3, 2019 9:01 am

Related Post
Leave a Comment