ആലപ്പാട്ടെ ഖനനം നിർത്തിവെക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ് നിയമസഭ പരിസ്ഥിതി സമിതി വ്യക്തമാക്കിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് പെട്രോൾ എന്നതുപോലെയാണ് കേരളത്തിന് കരിമണൽ. ആലപ്പാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കും. ഖനനം പൂർണമായും നിർത്തിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം നിയമ സഭയില്‍ വ്യക്തമാക്കി.
അതേസമയം, ഖനനം സംബന്ധിച്ച് ഒരു പരാതിയും ഇതുവരെ സർക്കാറിനു മുന്നിൽ എത്തിയിട്ടില്ല. മാനദണ്ഡങ്ങൾ ഖനനവുമായി പാലിച്ച് മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറയന്നു. ആലപ്പാട്ടെ അശാസ്ത്രീയ ഖനനം ജനങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന്മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയത്തിൽ എം.എൽ.എ പി. ടി തോമസ്അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാമ് പ്രതിപക്ഷത്തിന്റെ ആവശ്യം.
This post was last modified on February 5, 2019 1:00 pm