X

പിതാവിനെയും സഹോദരനെയും ഉൾപ്പെടെ നാലു പേരെ വകവരുത്തി, ലോസ് ഏഞ്ചലസിനെ 12 മണിക്കൂറോളം മുൾമുനയിൽ നിർത്തി യുവാവിന്റെ അതിക്രമം

ഇയാളെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.

പിതാവും സഹോദരനും ഉള്‍പ്പെടെ നാലുപേരെ വെടിവച്ച് കൊന്ന് യുഎസിലെ ലോസ്ഏഞ്ചലസിൽ അക്രമിയുടെ അഴിഞ്ഞാട്ടം. വ്യാഴാഴ്ചയായിരുന്നു നഗരത്തിൽ അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 12 മണിക്കൂറോളം വെടിവയ്പ്പുൾപ്പെടെ നടത്തി ഭീതി പടർത്തിയ ഇയാളെ പോലീസ് സാഹസികമായി കീഴടക്കുകയായിരുന്നു.

സഭവത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബസ് യാത്രികനെ വെടിവച്ച് കൊന്നതിന് പിന്നാലെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. ഡെറി ജേൻ സറാഗോസ എന്ന 26 കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. എന്നാൽ അക്രമണത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

കനോക പാർക്ക് മേഖലയിൽ ഇയാൾ നടത്തിയ അക്രമത്തിലാണ് പിതാവും സഹോദരനും കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവിന് പരിക്കേറ്റതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ടെന്നും അയൽ വാസിയെ ഉദ്ധരിച്ച ദി ഗാർഡിയന്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇതിന് പിന്നാലെയായിരുന്ന സൗത്ത് ഹോളിവുഡിലെ അക്രമം. ഈ സംഭവത്തിൽ ഒരു യുവതിയാണ് കൊല്ലപ്പെട്ടത്. ഇവിടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും അധികതർ വ്യക്തമാക്കുന്നു. ഇയാൾ മേഖലയിലെ ബാങ്കിന് സമീപം കവർച്ചയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാൽ ഇവിടെ നിന്നു ഒന്നും നഷ്ടപ്പെട്ടില്ലെന്നും പോലീസ് അറിയിച്ചു.

ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇയാൾ ബസ് യാത്രികന് നേരെ ആക്രമണം നടത്തിയത്. പിന്നാലെയാണ് കൊനോഗാ പാര്‍ക്കിന് സമീപത്ത് വച്ച് ചെറിയ ബലപ്രയോഗത്തോടെ പോലീസ് കീഴ്പ്പെടുത്തിയത്.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

This post was last modified on July 26, 2019 4:22 pm